Vadakara Custodial Death: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും!

Vadakara Custodial Death: ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിലും ആരേയും ഇതുവരേയും പ്രതിചേർത്തിട്ടില്ല. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്‌ഐ ബിജേഷ്, എഎസ്‌ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യും

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 08:24 AM IST
  • സജീവന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും
  • സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്
  • ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിലും ആരേയും ഇതുവരേയും പ്രതിചേർത്തിട്ടില്ല
Vadakara Custodial Death: സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും!

കോഴിക്കോട്:  Custodial Death: വടകരയിൽ പോലീസിന്റെ മർദ്ദനമേറ്റ് മരിച്ചെന്ന് ആരോപണമുയർന്ന സജീവന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇന്നലെ സസ്‌പെഷനിലായ വടകര എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സജീവനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നാണ് പേീലീസിന്റെ പ്രാഥമിക നിഗമനം. 

Also Read: Vadakara Custodial Death: വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, മരണകാരണം പൊലീസ് മർദ്ദനമെന്ന് ആരോപണം

ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിലും ആരേയും ഇതുവരേയും പ്രതിചേർത്തിട്ടില്ല. അച്ചടക്ക നടപടി നേരിടുന്ന വടകര എസ്‌ഐ ബിജേഷ്, എഎസ്‌ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യും. സജീവന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വടകരയിലെ വീട്ടിൽ നടന്ന പൊതുദർശനത്തിന് ശേഷം സജീവന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. 

സജീവൻ സ്റ്റേഷനിൽ വച്ച് ചികിത്സ കിട്ടാതെ മരിച്ചുവെന്നാണ് ആക്ഷേപം. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വ്യാഴാഴ്ച  രാത്രിയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. നെഞ്ച് വേദനയുണ്ടെന്ന് സജീവൻ പറഞ്ഞിട്ടും മുക്കാൽ മണിക്കൂറോളം സ്റ്റേഷനിൽ തന്നെ നിർത്തിയെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും ആരോപിക്കുന്നുണ്ട്.  ഒടുവിൽ മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയും അതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവർ പറയുന്നു. 

Also Read:  ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും! 

വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി നഷ്ടപരിഹാരത്തെ ചൊല്ലി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് പോലീസെത്തി പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിൽ ഇവരെ കസ്റ്റഡിയിലെത്തിയത്.   മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ തുടർ നടപടികൾക്ക് വിധേയരാക്കുന്നതിന് മുന്നേ പോലീസ് തങ്ങളെ മ‍ർദ്ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News