'ആരോ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം' പൂനെയില്‍ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരി രസിലയുടെ അവസാന വാക്കുകള്‍

‘ആരോ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം.’ പുനെ ഇൻഫോസിസിൽ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരി രസില രാജു  ബന്ധുവായ അഞ്ജലി നന്ദകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ അവസാന വാക്കുകൾ ഇതായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച രസില അടുത്ത നിമിഷങ്ങളിൽ മരണപ്പെടുകയായിരുന്നു.

Last Updated : Feb 6, 2017, 05:50 PM IST
'ആരോ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം' പൂനെയില്‍ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരി രസിലയുടെ അവസാന വാക്കുകള്‍

പുനെ: ‘ആരോ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം.’ പുനെ ഇൻഫോസിസിൽ കൊല്ലപ്പെട്ട കോഴിക്കോട്ടുകാരി രസില രാജു  ബന്ധുവായ അഞ്ജലി നന്ദകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ അവസാന വാക്കുകൾ ഇതായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച രസില അടുത്ത നിമിഷങ്ങളിൽ മരണപ്പെടുകയായിരുന്നു.

ഞായറാഴ്ച ദിവസം തനിച്ചിരുന്ന് ജോലി ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്ന് സംഭാഷണത്തിനിടെ രസില പറഞ്ഞിരുന്നു. തന്‍റെ  മേലധികാരിക്ക് തന്നെ ഇഷ്ടമല്ലായിരുന്നെന്നും ഞായറാഴ്ചയും ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതായും രസില കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ചെയ്യുന്ന ജോലി പൂർത്തിയാക്കിയാൽ തനിക്ക് ബംഗുളൂരുവിലേക്ക് മാറ്റം കിട്ടുമെന്ന പ്രതീക്ഷയും രസില വച്ചു പുലർത്തിയിരുന്നു.

സംഭാഷണം അവസാനിപ്പിക്കാനിടയാക്കി കടന്നു വന്നയാളാണ് രസിലയുടെ കൊലപാതകത്തിന് ഉത്തരവാദി.അന്ന് രാത്രി 8.30ഓടെയാണ് രസിലയുടെ മൃതദേഹം ഓഫീസിനുള്ളില്‍ കണ്ടെത്തിയത്. അയാളുമായി രസില മൽപ്പിടുത്തം തന്നെ നടത്തിയിട്ടുണ്ട്. 

രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇന്‍ഫാസിസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലായിരുന്നു. തുറിച്ച് നോക്കിയതിനെതിരെ രസീല പരാതി പറഞ്ഞതില്‍ പ്രകോപിതനായി സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപാതകം നടത്തിയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായി വിശ്വസനീയമല്ലെന്നാണ് കുടുംബം പറയുന്നത്.

Trending News