Minority Welfare Scheme: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് സീറോ മലബാര്‍ സഭ

ഇപ്പോൾ ഹൈകോടതി കൊണ്ട് വന്ന പുതിയ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സീറോ മലബാർ സഭയുടെ വക്താവ് ഡോ.ചാക്കോ കാളാമ്പറില്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 29, 2021, 01:27 PM IST
  • ഇപ്പോൾ ഹൈകോടതി കൊണ്ട് വന്ന പുതിയ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സീറോ മലബാർ സഭയുടെ വക്താവ് ഡോ.ചാക്കോ കാളാമ്പറില്‍ പറഞ്ഞു.
  • ഈ കോടതി ഇടപെടൽ കാലങ്ങളായി നിലനിൽക്കുന്ന അനീതി പരിഹരിക്കാനുള്ള ഇടപെടൽ ആണെന്നും അദ്ദേഹം പറഞ്ഞു.
  • ഈ വിധിക്കെതിരെ അപ്പീൽ പോയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
  • വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്.
Minority Welfare Scheme: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ  നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് സീറോ മലബാര്‍ സഭ

Kozhikode: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ (Minority Welfare Scheme)  80-20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകരുതെന്ന് സീറോ മലബാർ സഭ (Syro Malabar Sabha) ആവശ്യപ്പെട്ടു. ഇപ്പോൾ ഹൈകോടതി കൊണ്ട് വന്ന പുതിയ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സീറോ മലബാർ സഭയുടെ വക്താവ് ഡോ.ചാക്കോ കാളാമ്പറില്‍ പറഞ്ഞു.

ഈ കോടതി ഇടപെടൽ കാലങ്ങളായി നിലനിൽക്കുന്ന അനീതി പരിഹരിക്കാനുള്ള ഇടപെടൽ ആണെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല ഈ വിധിക്കെതിരെ അപ്പീൽ പോയത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പത്ത് വർഷങ്ങൾക്ക് മുമ്പെങ്കിലും പരിഹരിക്കേണ്ട അനീതിയാണ് ഇപ്പോൾ കോടതി (High Court) വിധി മൂലം പരിഹരിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: Minority Welfare Scheme: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80-20 അനുപാതം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്ത് KCBC, വിയോജിപ്പുമായി മുസ്ലീം സംഘടനകള്‍

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്. 80 ശതമാനം മുസ്ലിംവിഭാ​ഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും (Minority) എന്ന അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി (High Court) വ്യക്തമാക്കി.

ALSO READ: വിദേശത്ത് പോകുന്നവർക്ക് കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ പ്രത്യേക പരി​ഗണന നൽകാൻ സർക്കാർ തീരുമാനം

ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. യുഡിഎഫ് (UDF) സർക്കാരിന്റെ  കാലത്താണ് 80:20 എന്ന അനുപാതം നിലവിൽ വന്നത്. ഇതിനെതിരെ ക്രൈസ്തവ സഭകൾക്കിടയിൽ വലിയ അതൃപ്തിയുണ്ടായിരുന്നു. നിലവിലുള്ള സ്കോളർഷിപ്പ് (Scholarship) വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ALSO READ: ന്യൂനപക്ഷ ക്ഷേമപദ്ധതിയിലെ 80: 20 അനുപാതം റദ്ദാക്കി ഹൈക്കോടതി

2011ലെ സെൻസസ് പ്രകാരം 45.27 ശതമാനമാണ് ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവർ. ഇതിൽ 58.61 ശതമാനം മുസ്ലിം വിഭാ​ഗമാണ്. 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാ​ഗങ്ങളുമാണ്. ഈ സ്ഥിതിയിൽ 80:20 എന്ന അനുപാതം അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News