എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ, പരിശോധന നടത്തി വനം വകുപ്പ്

എരുമേലിയിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചിട്ടും വനം വകുപ്പ് ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ജനങ്ങളിൽ നിന്നുയരുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 05:46 PM IST
  • കനകപ്പാലം വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് പുലിയെ കണ്ട സ്ഥലം.
  • വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
  • അതേസമയം അധികൃതർ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ, പരിശോധന നടത്തി വനം വകുപ്പ്

കോട്ടയം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇന്നും പുലിയെ കണ്ടതായി നാട്ടുകാർ. കാരിത്തോട്ടിൽ ഇന്നലെ പുലിയെ കണ്ട പ്രദേശത്തിന് സമീപത്തായാണ് വീണ്ടും പുലിയെ കണ്ടത്. വനം വകുപ്പ് ഈ പ്രശ്നം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചെറുവള്ളി എസ്റ്റേറ്റിന് സമീപം നടുപ്പറമ്പിൽ താമസിക്കുന്ന ബെറ്റി എന്ന സ്ത്രീയാണ് പുലിയെ കണ്ടത്. രാവിലെ പുറത്തിറങ്ങിയ ബെറ്റി 50 മീറ്റർ അകലെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ട് ഭയന്നോടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്തെ മരത്തിൽ തട്ടി വീണ ബെറ്റിയുടെ നിലവിളി കേട്ട് പുലി പിന്തിരിഞ്ഞു പോകുകയായിരുന്നുവെന്നും ഇവർ പറ‍ഞ്ഞു.

കനകപ്പാലം വനമേഖലയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് പുലിയെ കണ്ട സ്ഥലം. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി  പരിശോധന നടത്തി. അതേസമയം അധികൃതർ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇന്നലെയും ഇന്നും പുലിയെ നേരിൽ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിട്ടും വനംവകുപ്പിന് വിശ്വാസം വന്നിട്ടില്ലെന്നും കാട്ടുപൂച്ചയോ മറ്റോ ആണെന്ന നിലപാടിലാണ് വനപാലകരെന്നും നാട്ടുകാർ പറയുന്നു.

Pulpally Cooperative Bank Fraud: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്തട്ടിപ്പിൽ സഹകരണവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ്  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്  സഹകരണസംഘം രജിസ്ട്രാറാണ് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്.

യുഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക  തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കർഷകന്റെ ആത്മഹത്യ ഉണ്ടായത്. അതിനുശേഷം  തട്ടിപ്പ് കൂടുതൽ വ്യാപകമായി നടന്നു എന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനം എടുത്തത്.

സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ റ്റി. അയ്യപ്പൻ നായർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാദ്ധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News