Kalamassery Bomb Blast: കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗം ഇന്ന്

All Party Meeting on Kalamassery Blast: ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോ​ഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. 

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 08:30 AM IST
  • കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വ കക്ഷിയോ​ഗം ഇന്ന് ചേരും
  • രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേരുന്നത്
  • എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്
Kalamassery Bomb Blast: കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വ കക്ഷിയോ​ഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേരുന്നത്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനെ തുടര്‍ന്ന് സമൂഹമാധ്യമ ഇടപെടലുകളിലും വിദ്വേഷ പ്രചരണങ്ങളിലും പുലര്‍ത്തേണ്ട ജാഗ്രത അടക്കമുള്ളവ ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. 

Also Read: കളമശ്ശേരി സ്‌ഫോടനം: മരണസംഖ്യ മൂന്നായി; വെന്‍റിലേറ്ററിലായിരുന്ന 12 കാരി മരിച്ചു

ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോ​ഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. നിലവിൽ കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കം സർക്കാരിന് വിമര്‍ശനം ഉയരുന്നുണ്ട്. എന്നാൽ ഇപ്പോഴും സര്‍ക്കാരിന്റെ പല നിലപാടിലും പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടാണ്. ഇതേതുടർന്ന് കേന്ദ്രത്തിൽ നിന്നുവരെ സർക്കാരിനും പ്രതിപക്ഷത്തിനും വിമർശനം ഉയർന്നിട്ടുണ്ട്.  കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ നടന്ന ബോംബ്സ്ഫോടനത്തിൽ മരണം മൂന്നായി. സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായത്.  സ്‌ഫോടനത്തിൽ 51 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

Also Read: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെ; മരണം 2 ആയി

സംഘടിത ഭീകരാക്രമണമെന്ന സംശയമുണർത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് ആണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.  ഇയാൾ കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ്.  താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങി.  അതിന് മുന്നേ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു കൊണ്ടുള്ള വീഡിയോയും ഇയാൾ  സാമൂഹിക മാധ്യമത്തിൽ പങ്കുവെചിരുന്നു. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചോദ്യംചെയ്തു വരികയാണ്. യുഎപിഎ ഉൾപ്പെടെ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News