Mukesh MLA: മുകേഷിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി

Cinema scandal case: സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 06:25 PM IST
  • മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞത്
  • മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു
Mukesh MLA: മുകേഷിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി

കൊച്ചി: നടനും എംഎൽഎയുമായ എം മുകേഷിനെതിരായ നടിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ തടഞ്ഞ് എറണാകുളം ജില്ലാ സെഷൻസ് കോടതി. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു.

ഐപിസി 376(1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: 'നഗ്ന ചിത്രങ്ങൾ നടി രേവതിയ്ക്ക് അയച്ചുകൊടുത്തു'; രഞ്ജിത്തിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി യുവാവ്

അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും പുനസംഘടനാ സമയത്ത് മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കാനും ആണ് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിൽ ധാരണയായത്. യുഡിഎഫ് എംഎൽഎമാര്‍ക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ടെന്നും ആദ്യം അവരുടെ രാജിയിൽ തീരുമാനം ഉണ്ടാകട്ടെയെന്നുമാണ് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ നിലപാട് അറിയിച്ചത്.

മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്നതിൽ സിപിഐയിലും രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വിവരം. ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും രാജിയിൽ പരസ്യ നിലപാടെടുത്തപ്പോൾ അത്ര കടുത്ത പ്രതികരണമായിരുന്നില്ല സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റേത്. രാജി അനിവാര്യമെന്ന നിലപാടിനൊപ്പമായിരുന്നു അടിയന്തര എക്സിക്യൂട്ടീവിൽ ഭൂരിപക്ഷം. പാര്‍ട്ടിയുടെ പൊതു വികാരം മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും ധരിപ്പിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയാണ് അടിയന്തര എക്സിക്യൂട്ടീവ് യോ​ഗം പിരിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News