Delhi Chalo March: ദില്ലി ചലോ മാർച്ച്: കേന്ദ്രവുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടക്കും

Farmers Protest: കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും കർഷകർ.

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 08:14 AM IST
  • കർഷക സംഘടനകൾ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിനമായ ഇന്നും തുടരും
  • കഴിഞ്ഞ ദിവസം മാർച്ചിനിടയിൽ പലയിടത്തും സംഘർഷങ്ങൾ ഉണ്ടായി
  • ഏതാണ്ട് നാല്പതോളം കർഷകർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്
Delhi Chalo March: ദില്ലി ചലോ മാർച്ച്: കേന്ദ്രവുമായി ഇന്ന് മൂന്നാംഘട്ട ചർച്ച നടക്കും

ന്യൂഡൽഹി: കർഷക സംഘടനകൾ നടത്തുന്ന ദില്ലി ചലോ മാർച്ച് മൂന്നാം ദിനമായ ഇന്നും തുടരും. കഴിഞ്ഞ ദിവസം മാർച്ചിനിടയിൽ പലയിടത്തും സംഘർഷങ്ങൾ ഉണ്ടായി. ഏതാണ്ട് നാല്പതോളം കർഷകർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഇതിനിടയിൽ പ്രശ്നമാരിഹാരത്തിനായി കർഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സർക്കാർ ചണ്ഡീ​ഗഡിൽ വെച്ച് ഇന്ന് ചർച്ച നടത്തും.  

Also Read: പ്രകൃതി നല്‍കും വൈദ്യുതി!! പിഎം സൂര്യ ഘ‍ര്‍ പദ്ധതിയില്‍ ചേരാം, എങ്ങിനെ അപേക്ഷിക്കാം?

കേന്ദ്ര കൃഷി മന്ദ്രി അർജുൻ മുണ്ടയും മറ്റ് കേന്ദ്ര മന്ത്രിമാരായ പിയുഷ് ​ഗോയലും നിത്യാനന്ദ് റായിയുമാണ് കർഷകരുമായി കൂടിക്കാഴ്ച നടത്തുന്നത്.  ഇന്നലെ രാത്രിയാണ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള സന്ദേശം ഞങ്ങൾക്ക് ലഭിച്ചതെന്നും. കേന്ദ്ര മന്ത്രി അനുരാജ് ഠാക്കൂറാണ് ചർച്ചയ്ക്ക് ക്ഷണിച്ചതെന്നും. കൂടിക്കാഴ്ച കഴിയും വരെ പ്രതിഷേധിക്കില്ലെന്നും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ടെന്നും. അതുവരെ സമാധാനപരമായി പ്രതിഷേധം നടത്തുമെന്നുംകർഷകർ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Also Read: ചൊവ്വ ചന്ദ്ര സംയോഗത്തിലൂടെ മഹാലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്കിനി സമ്പന്നകാലം

വൻ സുരക്ഷാ വിന്യാസവും കോൺക്രീറ്റ് ബാരിക്കേഡുകളും കുഴിച്ചിട്ട റോഡുകളും അവഗണിച്ചു കൊണ്ട് കർഷകർ ഡൽഹി ചലോ മാർച്ച് തുടരുകയാണ്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ നൂറുകണക്കിന് ട്രാക്ടറുകളാണ് ഡൽഹിയിലേക്ക് പ്രവേശിക്കാൻ തയ്യാറായി നിൽക്കുന്നത്. പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് സമീപം എത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബുധനാഴ്ച കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകർക്ക് നേരെയായിരുന്നുണ് പോലീസിന്റെ കണ്ണീർ വാതക പ്രയോഗം. ബുൾഡോസറുകളിലടക്കമാണ് കർഷകർ എത്തിയത്.  കർഷകരുടെ പ്രതിഷേധം ഇപ്പോഴും ശംഭു , ജിന്ദ്, കുരുക്ഷേത്ര അതിർത്തികളിൽ തുടരുകയാണ്. ഇതിനിടയിൽ ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റെർനെറ്റ് നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News