ഹാജര്‍ കുറവായതിന്‍റെ പേരില്‍ നടപടിയെടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പ്ലസ്‌ടു വിദ്യര്‍ത്ഥികള്‍ളുടെ കുത്തി കൊലപ്പെടുത്തി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്‍റെ പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

Last Updated : Sep 27, 2016, 01:40 PM IST
ഹാജര്‍ കുറവായതിന്‍റെ പേരില്‍ നടപടിയെടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പ്ലസ്‌ടു വിദ്യര്‍ത്ഥികള്‍ളുടെ കുത്തി കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്‍റെ പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകനുമായി തര്‍ക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരിച്ചത്. കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ഉടന്‍ തന്നെ ബാലാജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ 18 വയസ്സുകാരനും മറ്റൊരാള്‍ക്ക് 18 വയസ്സ് തികഞ്ഞിട്ടുമില്ല.

പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാളെ അടുത്തിടെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതുമായി സംബന്ധിച്ച് അധ്യാപകനോട് സംസാരിക്കുന്നതിന് വേണ്ടി  ക്ലാസില്‍ പരീക്ഷ നടക്കുന്ന സമയത്ത് എത്തിയതായിരുന്നു വിദ്യാര്‍ഥിയും സുഹൃത്തും. എന്നാല്‍,  പിന്നീട് അധ്യാപകനുമായി  വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വച്ച്‌ അധ്യാപകനെ കുത്തി വീഴ്ത്തുകയായിരുന്നു.  

വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിലായ മുകേഷ് കുമാറിനെ ഉടന്‍ തന്നെ‍, ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല‍.ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

മുകേഷ് കുമാറിനേയും പ്രിന്‍സിപ്പലിനേയും ഈ രണ്ട് കുട്ടികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഈ രണ്ട് പേരും പല തവണ സ്‌കൂള്‍ പരീക്ഷയില്‍ തോറ്റവരാണ്. മൂന്നു തവണ പരീക്ഷയില്‍ തോറ്റ ആറ് കുട്ടികള്‍ സ്‌കൂളിലുണ്ടെന്നും ഇവരുടെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷ് കുമാറിന്‍റെ ബന്ധു പറഞ്ഞു.

Trending News