Defamation Case Against Rahul Gandhi: 'അദാനി' ട്വീറ്റ്, രാഹുൽ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അസം മുഖ്യമന്ത്രി

Defamation Case Against Rahul Gandhi:  ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ  ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത  രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 10:48 AM IST
  • ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി
Defamation Case Against Rahul Gandhi: 'അദാനി' ട്വീറ്റ്, രാഹുൽ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അസം മുഖ്യമന്ത്രി

New Delhi: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വീണ്ടും വിവാദമാവുമ്പോള്‍ അടുത്ത പോരാട്ടത്തിന് രംഗത്തെത്തിയിരിയ്ക്കുന്നത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ്. 

ബിജെപിയിൽ ചേരുകയോ അല്ലെങ്കിൽ പതിറ്റാണ്ട് പഴക്കമുള്ള പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ ചെയ്ത മുൻ കോൺഗ്രസ് നേതാക്കളുടെയും വ്യവസായി ഗൗതം അദാനിയുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഒരു ചിത്രമാണ് രാഹുൽ ഗാന്ധി ശനിയാഴ്ച ട്വീറ്റിൽ പോസ്റ്റ് ചെയ്തത്.  ഈ ട്വീറ്റിനെതിരെയാണ് ഇപ്പോള്‍ അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ്മ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ തയ്യാറെടുക്കുന്നത്. 

Also Read:   Aadhar - Voter ID Link: ആധാർ - വോട്ടർ ഐഡി ലിങ്ക് ചെയ്യുന്ന നടപടി ഉടന്‍ ആരംഭിക്കുമോ? സർക്കാർ നല്‍കുന്ന നിര്‍ദ്ദേശം എന്താണ്?  
 
അതായത്, ഹിമന്ത ബിശ്വ ശർമ്മ Vs രാഹുൽ ഗാന്ധി പോരാട്ടം ഉടന്‍ ആരംഭിക്കുന്നു. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമായി ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ഗുവാഹത്തിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അസം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏപ്രിൽ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസം സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"രാഹുൽ ഗാന്ധി എന്ത് ട്വീറ്റ് ചെയ്താലും അത് അപകീർത്തികരമായ ട്വീറ്റാണ്. അതിനാൽ പ്രധാനമന്ത്രി അസമിൽ നിന്ന് മടങ്ങിയെത്തിയാൽ ട്വീറ്റിനോട് ഞങ്ങൾ പ്രതികരിക്കും, തീർച്ചയായും ഗുവാഹത്തിയിൽ മാനനഷ്ടക്കേസ് ഉണ്ടാകും, പക്ഷേ ഇപ്പോഴല്ല, രാഷ്ട്രീയത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇപ്പോള്‍ ഞങ്ങൾ ബിഹു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്",  ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 

രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ അദാനി ട്വീറ്റ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചു എന്നതാണ് വസ്തുത. അദാനി വിഷയത്തിൽ സർക്കാരിനെതിരായ ആക്രമണം തുടരുന്നതിനിടയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസ് വിട്ട ചില നേതാക്കളെയും ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ചില നേതാക്കളേയും രാഹുൽ ഗാന്ധി ശനിയാഴ്ച ട്വീറ്റിൽ രൂക്ഷമായി വിമർശിച്ചു. 

ബി.ജെ.പിയിൽ ചേരുകയോ അല്ലെങ്കിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള വലിയ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ ചെയ്ത മുൻ കോൺഗ്രസ് നേതാക്കളുടെ പേരുകൾ, വ്യവസായി ഗൗതം അദാനിയുടെ പേരുകൾ ഉൾക്കൊള്ളുന്ന ഒരു ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന പേരുകളിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മുൻ എംപി ഗുലാം നബി ആസാദ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നേതാവ് അനിൽ ആന്‍റണി, മുൻ മുഖ്യമന്ത്രി കിരൺ റെഡ്ഡി എന്നിവരും ഉൾപ്പെടുന്നു. 

"അവർ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവർ എല്ലാ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ഒരു ചോദ്യം അതേപടി അവശേഷിക്കുന്നു, അദാനിയുടെ കമ്പനികളിൽ നിക്ഷേപിച്ചിരിയ്ക്കുന്ന  20,000 കോടി ബിനാമി പണം ആരുടെയാണ്?" നേതാക്കളുടെ പേരുകളുള്ള അക്ഷരങ്ങളുടെ ചുരുക്കെഴുത്തായി എഴുതിയ 'അദാനി' എന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 

അതേസമയം, ബിഹു ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും.  11,000-ലധികം നർത്തകരും ഡ്രമ്മേഴ്സും ചേർന്ന് നടത്തുന്ന ഏറ്റവും വലിയ ബിഹു പരിപാടിയിലും മറ്റ് വിവിധ  ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News