Shrirur landslide: ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് അർജുന്റെ കുടുംബം

Shirur landslide latest updates: ഷിരൂരിൽ നിന്ന് 25 കിലോ മീറ്റർ അകലെ നിന്നാണ് കടലിൽ ഒഴുകി നടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 03:14 PM IST
  • കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
  • ജീര്‍ണിച്ച നിലയിലായ മൃതദേഹം പുരുഷന്റേതാണെന്നാണ് സൂചന.
  • മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല.
Shrirur landslide: ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തി; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് അർജുന്റെ കുടുംബം

ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിന് സമീപം കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലായ മൃതദേഹം പുരുഷന്റേതാണെന്നാണ് സൂചന. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന വേണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേയ്ക്ക് ഉടന്‍ പുറപ്പെടുമെന്നും അര്‍ജുന്റെ കുടുംബം അറിയിച്ചു. നേരത്തെ അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാ ഭരണകൂടത്തിന്റെ കൈവശം വെച്ചിരുന്നു. ഇതും ചേര്‍ത്ത് പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

ALSO READ: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു!

അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്.  മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് വിവരം. കടല്‍ തീരത്തിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ, ഒരു മത്സ്യത്തൊഴിലാളിയെ ഈ പ്രദേശത്ത് നിന്ന് കാണാതായെന്നും വിവരമുണ്ടായിരുന്നു. അതിനാല്‍, മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News