Rahul Missing Case: ആ കുട്ടി 'രാഹുൽ അല്ല' സാമ്യമില്ലെന്ന് അമ്മ, പ്രതീക്ഷകൾക്ക് വകയില്ല?

കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും എത്തിയ കത്തിലെ സൂചനകളിലാണ് രാഹുലിൻറെ ഛായയുള്ള യുവാവ് നെടുമ്പാശ്ശേരിയിൽ ഉണ്ടെന്ന് മിനി അറിഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 11:20 AM IST
  • അമ്മ മിനിയാണ് കുട്ടി രാഹുൽ അല്ലെന്ന് വ്യക്തമാക്കിയത്.
  • മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടതെന്നായിരുന്നു കത്തിൽ
  • ഏഴാമത്തെ വയസ്സിലാണ് ആലപ്പുഴയിലെ ആശ്രമം വാര്‍ഡില്‍ നിന്നും രാഹുലിനെ കാണാതാവുന്നത്
Rahul Missing Case: ആ കുട്ടി 'രാഹുൽ അല്ല' സാമ്യമില്ലെന്ന് അമ്മ, പ്രതീക്ഷകൾക്ക് വകയില്ല?

ആലപ്പുഴ: ആലപ്പുഴയിലെ രാഹുലിൻറെ തിരോധാനത്തിൽ അവസാനത്തെ പ്രതീക്ഷയും ഒടുവിൽ അസ്തമിച്ചു. കഴിഞ്ഞ ദിവസം രാഹുലെന്ന് പേരിൽ വാർത്തകളിൽ നിഞ്ഞ ആ കുട്ടി രാഹുൽ അല്ലെന്ന് ഒടുവിൽ അമ്മ തന്നെ വ്യക്തമാക്കി.

അമ്മ മിനിയാണ് കുട്ടി രാഹുൽ അല്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും എത്തിയ കത്തിലെ സൂചനകളിലാണ് രാഹുലിൻറെ ഛായയുള്ള യുവാവ് നെടുമ്പാശ്ശേരിയിൽ ഉണ്ടെന്ന് മിനി അറിഞ്ഞത്.

ALSO READ: Rahul Missing Case: അത് രാഹുലോ? മുംബൈയിൽ നിന്നെത്തിയ ആ കത്ത് നൽകുന്ന പ്രതീക്ഷകൾ

എന്നാൽ  നെടുമ്പാശ്ശേരിയില്‍ നിന്ന് കണ്ടെത്തിയ യുവാവിനെ ആലപ്പുഴയിലെത്തിച്ചെങ്കിലും യുവാവിന് രാഹുലുമായി സാമ്യമില്ലെന്ന് മിനി സ്ഥിരീകരിക്കുകയായിരുന്നു. ഏഴാമത്തെ വയസ്സിലാണ് ആലപ്പുഴയിലെ  ആശ്രമം വാര്‍ഡില്‍ നിന്നും രാഹുലിനെ കാണാതാവുന്നത്.

രാഹുലിനെ  പോലെയൊരു കുട്ടിയെ മുംബൈയില്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലിൽ ആലപ്പുഴയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ഒരു കത്ത് വന്നിരുന്നു. മുംബൈയില്‍ താമസിക്കുന്ന വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചത്. ഒരു ഫോട്ടോയും കത്തിനൊപ്പം അയച്ചിരുന്നു. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Also Read : Crime News: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന് അടിച്ചു കൊന്നു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വെച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. രാഹുലിന്റ അച്ഛന്റെ മരണവാര്‍ത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓര്‍ത്തതെന്നും വസുന്ധര കത്തില്‍ പറഞ്ഞിട്ടുണ്ട്. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തി, പിതാവിനെ തേടിയാണ് മുംബെയില്‍ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തിലുണ്ടായിരുന്നു.  ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News