Ragging: റാഗിങ്ങിൽ വിദ്യാർഥിയുടെ കർണ്ണപുടം തകർന്ന സംഭവം; ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

Calicut MET College Ragging: കോളേജ് ക്യാമ്പസിൽ വച്ചുണ്ടായ അക്രമത്തിനിടെ വിദ്യാർഥിക്ക് ദേഹമാസകലം മർദ്ദനമേൽക്കുകയും വിദ്യാർഥി ധരിച്ചിരുന്ന ഷർട്ട് സീനിയർ വിദ്യാർഥികൾ കീറിയെറിയുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 02:10 PM IST
  • മർദ്ദനമേറ്റതിന് പിന്നാലെ നിഹാൽ പിതാവ് ഹമീദിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയാണ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്
  • കർണപുടത്തിന് ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർ റിപ്പോർട്ട് നൽകിയതെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു
  • 15 അംഗ സീനിയർ വിദ്യാർഥികളാണ് മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു
Ragging: റാഗിങ്ങിൽ വിദ്യാർഥിയുടെ കർണ്ണപുടം തകർന്ന സംഭവം; ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

കോഴിക്കോട്: നാദാപുരം എം. ഇ. ടി കോളജിൽ റാഗിങ്ങിനെ തുടർന്ന്  വിദ്യാർഥിയുടെ കർണ്ണപുടം തകർന്ന സംഭവത്തിൽ ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ആക്രമണത്തിന് ഇരയായ വിദ്യാർഥിയുടെ പരാതിയിലാണ് നാദാപുരം പോലീസ് കേസെടുത്തത്. നാദാപുരം സ്വദേശി അയിച്ചോത്ത്  വില്ലയിൽ ഹമീദിന്റെ മകൻ നിഹാൽ ഹമീദിന്റ (19) ഇടത് ചെവിയുടെ കർണ്ണപുടമാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിടെയുണ്ടായ മർദ്ദനത്തിൽ തകർന്നത്. കോളേജ് ക്യാമ്പസിൽ വച്ചുണ്ടായ അക്രമത്തിനിടെ വിദ്യാർഥിക്ക് ദേഹമാസകലം മർദ്ദനമേൽക്കുകയും വിദ്യാർഥി ധരിച്ചിരുന്ന ഷർട്ട് സീനിയർ വിദ്യാർഥികൾ കീറിയെറിയുകയും ചെയ്തു.

ഈ മാസം ഇരുപത്തിയാറിനാണ് സംഭവം നടന്നത്. ഒന്നാം വർഷ ബി. കോം വിദ്യാർഥിയാണ് നിഹാൽ, ഒന്നാം വർഷ ബി.സി. എ വിദ്യാർഥി മുഹമ്മദ് സലാവുദ്ദീൻ, ഒന്നാം വർഷ ബി. കോം വിദ്യാർഥി മുഹമ്മദ് റാദിൻ എന്നിവർക്കും നിഹാലിനൊപ്പം  മർദ്ദനമേറ്റിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് മുന്നിൽ വച്ചാണ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. കോളേജ് ക്യാമ്പസിനകത്ത് വച്ച് നിഹാലിനോട് ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെ സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.

ALSO READ: Ragging: കോഴിക്കോട് നാദാപുരത്ത് റാഗിങ്; വിദ്യാർഥിയുടെ ചെവി അടിച്ച് പൊട്ടിച്ചു, കർണപുടം തകർന്നതായി പരാതി

മർദ്ദനമേറ്റതിന് പിന്നാലെ നിഹാൽ പിതാവ് ഹമീദിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയാണ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കർണപുടത്തിന് ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർ റിപ്പോർട്ട് നൽകിയതെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. 15 അംഗ സീനിയർ വിദ്യാർഥികളാണ് മർദ്ദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ എട്ട് സീനിയർ വിദ്യാർഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പാൾ പറഞ്ഞു. റാ​ഗിങ് നടന്നെന്ന വിദ്യാർഥിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പ്രിൻസിപ്പാൾ അറിയിച്ചു. മർദ്ദനത്തിനിരയായ വിദ്യാർഥിയുടെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. വൈകുന്നേരത്തോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News