crime| വീട് കയറി മർദ്ദനം: 42 കാരന്റെ താടിഎല്ല്തകർന്നു

ജോലികഴിഞ്ഞ് എത്തിയ നജിം വീടിന്റെ സിറ്റൗട്ടിൽ കിടക്കുമ്പോഴായിരുന്നു നാല് പേർ യാതൊരു കാരണവും കൂടാതെ വീട്ടിലേക്ക് ഇരച്ച്കയറി നജിമിനെ മർദ്ദിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 05:07 PM IST
  • സമീപവാസിയായ യുവതിയുടെ പ്രരണമൂലമാണ് നജീമിന് മർദ്ദനമേറ്റതെന്നാണ് വീട്ടുകാർ ആരാപിക്കുന്നത്
  • പരാതിയുടെഅടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് സ്റ്റേഷൻജാമ്യത്തിൽവിട്ടയച്ചു
  • സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
crime| വീട് കയറി മർദ്ദനം: 42 കാരന്റെ താടിഎല്ല്തകർന്നു

കൊട്ടിയം:  വീട് കയറിയുള്ള മർദ്ദനത്തിൽ 42 കാരൻറെ താടിയെല്ല് തകർന്നു. കൊട്ടിയം  പേരയത്ത് ചേരിമുക്കിൽ വിളയിൽവീട്ടിൽ നജീമിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിനാണ് സംഭവം. ജോലികഴിഞ്ഞ് എത്തിയ നജിം വീടിന്റെ സിറ്റൗട്ടിൽ കിടക്കുമ്പോഴായിരുന്നു നാല് പേര് യാതെരു കാരണവും കൂടാതെ വീട്ടിലേക്ക് ഇരച്ച്കയറി നജിമിനെ മർദ്ദിച്ചത്.

മർദ്ദനത്തിൽ നജീമിന്റെതാടിയെല്ല്തകരുകയും പരിക്കേൽക്കുകയും ചെയ്തു .ഉടൻതന്നെബഹളംകേട്ട് ഓടികൂടിയവർ നജിമിനെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയിൽഎത്തിച്ചു. കൊട്ടിയംപൊലീസ് പരാതിയിൽ കേസെടുത്തിട്ടുണ്ട്.

അതേസമയം സമീപവാസിയായ യുവതിയുടെ പ്രരണമൂലമാണ് നജീമിന് മർദ്ദനമേറ്റതെന്നാണ് വീട്ടുകാർ ആരാപിക്കുന്നത്.സമീപകാലത്തായിആണ് ഈസ്ത്രിയും കുടുബവും ഇവിടെ താമസത്തിനായിഎത്തിയത്. ഭാര്യയുടെവിട്ടിലാണ് നജിംഅടങ്ങുന്നകുടുബം താമസിക്കുന്നത്.

മുറ്റത്ത് ജോലി ചെയ്യാൻ പോകുന്ന പ്രായമായ നജീമിൻറെ ഭാര്യാ പിതാവ് അവരുടെ വീട്ടിലേക്ക് നോക്കുന്നതായി കാണിച്ച് ദിവസവും വഴക്കായിരുന്നെന്നും ഇതിൻറെ പേരിലാണ് മർദ്ദനം  വരെ എത്തിയതെന്നുമാണ് വീട്ടുകാർ ആരോപിക്കുന്നത്.പരാതിയുടെഅടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് സ്റ്റേഷൻജാമ്യത്തിൽവിട്ടയച്ചു എന്നും ആരോപണംഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News