Wild Animal Attack : നെടുംകണ്ടത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാൽ സൊസൈറ്റിയിൽ വിൽപന നടത്തുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 09:05 PM IST
  • നെടുംകണ്ടം സ്വദേശികളായ ഷാജി, റെജി എന്നിവർക്കാണ് പരിക്കേറ്റത്.
  • ഓട്ടോ ഡ്രൈവറായ റെജിയെ നെടുംകണ്ടത്തെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wild Animal Attack : നെടുംകണ്ടത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

ഇടുക്കി : നെടുംകണ്ടത്ത് കാട്ടുപന്നി ഓട്ടോയിൽ വന്നിടിച്ച് രണ്ട് പേർക്ക് പരിക്ക്. നെടുംകണ്ടം തേർഡ് ക്യാമ്പ് പാൽ സൊസൈറ്റി ജീവനക്കാരനും ഓട്ടോ ഡ്രൈവർക്കുമാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നെടുംകണ്ടം സ്വദേശികളായ ഷാജി, റെജി എന്നിവർക്കാണ് പരിക്കേറ്റത്.

ഓട്ടോ ഡ്രൈവറായ റെജിയെ നെടുംകണ്ടത്തെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ സൊസൈറ്റി ജീവനക്കാരനായ ഷാജിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം ഷാജിയെ കട്ടപ്പനയിലെ മറ്റ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ : Wild Animal Attack: വാല്‍പ്പാറയില്‍ കാട്ടുപോത്തിൻറെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

പാൽ സൊസൈറ്റിയിൽ വിൽപന നടത്തുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പന്നി വന്ന് ഓട്ടോയിൽ വന്നിടിക്കുകയും തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. തുടർന്ന് ഓട്ടോ റെജിയുടെയും ഷാജിയുടെയും ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു. ഷാജിയുടെ നെഞ്ചിന്റെ ഭാഗത്തേക്കാണ് ഓട്ടോ വീണത്. റെജിക്ക് കാലിന് മുഖത്തുമാണ് പരിക്കേറ്റത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News