Heavy Rain And Lightning: തൃശൂരില്‍ കനത്ത മഴയും ഇടിമിന്നലും; ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

Heavy Rain And Lightning In Thrissur: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 08:35 PM IST
  • രാവിലെ വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിച്ചുകൊണ്ടിരിക്കവേയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്
  • ​ഗണേശന് വീടിന് അകത്തിരിക്കുമ്പോഴാണ് മിന്നലേറ്റത്
Heavy Rain And Lightning: തൃശൂരില്‍ കനത്ത മഴയും ഇടിമിന്നലും; ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

തൃശ്ശൂർ: തൃശൂർ ജില്ലയിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്നു. ഇടിമിന്നലേറ്റ് തൃശൂരിൽ രണ്ട് പേർ മരിച്ചു. വടപ്പാട് കോതകുളം ബീച്ചിൽ വാഴൂർ ക്ഷേത്രത്തിന് സമീപം സുധീറിന്റെ ഭാര്യ നിമിഷ (42), വേലൂർ കുറുമാൻ പള്ളിക്ക് സമീപം തോപ്പിൽവീട്ടിൽ ​ഗണേശൻ (50) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്.

രാവിലെ വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിച്ചുകൊണ്ടിരിക്കവേയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. ​ഗണേശന് വീടിന് അകത്തിരിക്കുമ്പോഴാണ് മിന്നലേറ്റത്. കേരളത്തിൽ കാലവർഷം എത്തിയതോടെ ശക്തമായ മഴയാണ് സംസ്ഥാനത്ത് പരക്കെ ലഭിക്കുന്നത്. മൂനന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാത ചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മലപ്പുറം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, കണ്ണൂർ, കാസറ​ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News