Tiger attack: കടുവയെ ഇന്നും പിടികൂടാനായില്ല; മൂടക്കൊല്ലിയില്‍ നിരോധനാജ്ഞ നീട്ടി

Wayanad Tiger attack updates: വനംവകുപ്പിന്റെ ഡാറ്റ ബേസിലുള്ള WWL 45 എന്ന ആൺ കടുവയാണ് പ്രജീഷിനെ കടിച്ചു കൊന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 06:41 PM IST
  • വനംവകുപ്പ് 6 സംഘങ്ങളായിട്ടാണ് മേഖലയിൽ തിരച്ചിൽ നടത്തിയത്.
  • മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് തിരച്ചിലിന് 2 കുങ്കിയാനകളെയും എത്തിച്ചിട്ടുണ്ട്.
  • 25 ക്യാമറകളും മൂന്നു കൂടുകളും നേരത്തെ തന്നെ പ്രദേശത്ത് സജ്ജീകരിച്ചിരുന്നു.
Tiger attack: കടുവയെ ഇന്നും പിടികൂടാനായില്ല; മൂടക്കൊല്ലിയില്‍ നിരോധനാജ്ഞ നീട്ടി

കൽപ്പറ്റ: വയനാട് വാകേരിയിൽ കർഷകൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും വിഫലം. അക്രമകാരിയായ കടുവയെ തിരിച്ചറിഞ്ഞതോടെ കുങ്കിയാനകളെയടക്കം മേഖലയിൽ എത്തിച്ചാണ് വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കിയത്. അതിനിടെ, പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 19 വരെ നീട്ടി.

വനംവകുപ്പിന്റെ ഡാറ്റ ബേസിലുള്ള WWL 45 എന്ന ആൺ കടുവയാണ് പ്രജീഷിൻ്റെ ജീവനെടുത്തതെന്ന് വ്യക്തമായതോടെ കടുവയെ പിടികൂടാൻ വനംവകുപ്പ് 6 സംഘങ്ങളായിട്ടാണ് മേഖലയിൽ തിരച്ചിൽ നടത്തിയത്. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അരുൺ സക്കറിയ വാകേരിയിലെത്തിയതിന് പിന്നാലെ മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് തിരച്ചിലിന് 2 കുങ്കിയാനകളെയും എത്തിച്ചിട്ടുണ്ട്.

ALSO READ: നരഭോജി കടുവയെ തിരയാൻ കുങ്കിയാനയെത്തി; ജനവാസമേഖലയിൽത്തന്നെ തുടരുന്നതായി സൂചന

കടുവയെ നിരീക്ഷിക്കാൻ 25 ക്യാമറകളും മൂന്നു കൂടുകളും നേരത്തെ തന്നെ പ്രദേശത്ത് സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ 5 ദിവസമായി ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലും നടക്കുന്നുണ്ട്. എന്നാൽ അഞ്ചാം ദിവസവും തിരച്ചിൽ അവസാനിപ്പിച്ചതോടെ കടുവയെ പിടികൂടാത്തതിൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News