സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയിൽ

സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 08:55 AM IST
  • സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത കോടതിയിൽ
  • എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ സമർപ്പിച്ചിരിക്കുന്നത്
  • നേരത്തെ ഈ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം തള്ളുകയായിരുന്നു
സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയിൽ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സരിത അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടെന്ന വിവരം മാധ്യമങ്ങളിലൂടെ അറിയാനിടയായെന്നും അതിനാൽ മൊഴിയുടെ വിശദാംശങ്ങൾ അറിയാൻ തനിക്ക് അവകാശമുണ്ടെന്നും കാണിച്ചാണ് സരിത ഹർജി നൽകിയിരിക്കുന്നത്. 

Also Read: അങ്ങനെ ഒരു കോളേജില്ല, മാധവ വാര്യരുമായി സൗഹൃദം; അക്കമിട്ട് നിരത്തി ശ്രീരാമകൃഷ്ണനും ജലീലും

സ്വപ്ന സുരേഷ് 64ാം വകുപ്പ് പ്രകാരം നൽകിയ മൊഴിയുടെ പകർപ്പാണ് സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  നേരത്തെ ഈ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും മൊഴിപ്പകർപ്പ് മൂന്നാമതൊരു ഏജൻസിക്ക് നൽകരുതെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം ശരിവച്ചികൊണ്ട് ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

ഇതിനിടയിൽ സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം 23-ന് രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയെ സമീ[പിച്ചിരിക്കുന്നത്. അഭിഭാഷകൻ ബി.എ ആളൂർ മുഖേനയാണ് സരിത എസ്. നായർ അപേക്ഷ നൽകിയിരിക്കുന്നത്.

Also Read: Venus Transit 2022: ഇന്നു മുതൽ ഈ 6 രാശിക്കാർക്കുണ്ടാകും ശുക്രന്റെ സ്പെഷ്യൽ കൃപ! 

കാലവർഷം കടുത്തേക്കും; ഇന്ന് 14 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവ‍ർഷം ഇന്ന് കനത്തേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അല‍ർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള സാധ്യത വർധിച്ചത്. 

നേരത്തെ കേരളത്തിൽ ജൂൺ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മാത്രമല്ല മത്സ്യതൊഴിലാളികൾ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ 21 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്.  വരുന്ന ദിവസത്തെ മഴ പ്രവചനം നോക്കാം. 

ജൂൺ 18 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നാണ് റിപ്പോർട്ട് അതുപോലെ ജൂൺ 19 ന്  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ജൂൺ 20 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലും, ജൂൺ 21 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News