ജനാധിപത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു, കോൺ​ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം, PS Prashanth

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നുവെന്ന് പിഎസ് പ്രശാന്ത്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 05:24 PM IST
  • കോൺഗ്രസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പി എസ് പ്രശാന്ത്.
  • കോൺഗ്രസിൽ ജനാധിത്യം നഷ്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു എന്ന് പ്രശാന്ത്.
  • പി എസ് പ്രശാന്ത്‌ മുൻപും കോൺഗ്രസിനെയും നേതാക്കളെയും വിമർശിച്ചിരുന്നു.
ജനാധിപത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു, കോൺ​ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം, PS Prashanth

തിരുവനന്തപുരം: കോൺഗ്രസിനെതിരെ (Congress) വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി എസ് പ്രശാന്ത് (PS Prashanth). ലോക ജനാധിപത്യ ദിനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് (Facebook) കുറിപ്പില്‍ കോൺഗ്രസിൽ ജനാധിത്യം (Democracy) നഷ്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു എന്ന് പ്രശാന്ത് തുറന്നടിച്ചു. പി എസ് പ്രശാന്ത്‌ മുൻപും കോൺഗ്രസിനെയും നേതാക്കളെയും വിമർശിച്ചിരുന്നു. 

ലോക ജനാധിപത്യ ദിനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പില്‍ കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു എന്ന് പ്രശാന്ത് തുറന്നടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു.

Also Read: DCC List Row : പിഎസ് പ്രശാന്തിനെ പുറത്താക്കി കോൺഗ്രസിൽ നിന്ന് പുറത്താക്കി

ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വർഷം പൂർത്തിയാകുന്നുവെന്നും അദ്ദേഹം കുറിച്ചു. ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്‍റ് വയലാർ രവിയായിരുന്നു, പരാജയപ്പെട്ടത് എ കെ ആന്‍റണിയും. അതിന് ശേഷം കോൺഗ്രസിൽ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്‍റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ ഹൈക്കമാൻഡ് നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

Also Read: Rahman-Sajith Got Married : നീണ്ട പത്ത് വർഷത്തെ ഒറ്റമുറി ജീവിതം അവസാനിപ്പിച്ച റഹ്മാനും സജിതയും വിവാഹിതരായി

ഡൽഹിയില്‍ (Delhi) പുതുതായി രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്‍റ് വേണമെന്നാണ്. അപ്പോഴും 'ഹൈക്കമാൻഡ് ' (Highcommand)എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്‍റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് (Congress) ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ എന്ന് കുറിച്ചാണ് പി എസ് പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

സെപ്തബര്‍ 15 ലോക ജനാധിപത്യ ദിനം.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വര്‍ഷങ്ങളാകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വര്‍ഷം പൂര്‍ത്തിയാകുന്നു.
ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട KPCC പ്രസിഡന്റ് ശ്രീ വയലാര്‍ രവിയായിരുന്നു. പരാജയപ്പെട്ടത് ശ്രീ ഏ കെ ആന്റെണിയും. അതിന് ശേഷം കോണ്‍ഗ്രസില്‍ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലില്‍ ചാരി പുതിയ നേതൃത്വത്തെ “ഹൈക്കമാന്‍ഡ് ” നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇത്തവണയും സംഭവിച്ചത് അതിന്റെ തനിയാവര്‍ത്തനം തന്നെയാണ്. പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന നടക്കുന്നേ ഇല്ല.
ഡല്‍ഹിയില്‍ പുതുതായി കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്.
അപ്പോഴും “ഹൈക്കമാന്‍ഡ് ” എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച്‌ കൊണ്ടേയിരിക്കുന്നു.
ജനാധിപത്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ.
കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ.

Trending News