PC George : പി.സി ജോര്‍ജിനെ തേടി കൊച്ചി പോലീസ്; ഒളിവിലെന്ന് സംശയം

PC George : അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നതിനാൽ അദ്ദേഹം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നാണ് സംശയം.

Written by - Zee Malayalam News Desk | Last Updated : May 21, 2022, 06:25 PM IST
  • കേസിൽ പിസി ജോർജ് നൽകിയ ജാമ്യ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
  • ഇതിനെ തുടർന്നാണ് പൊലീസ് പിസി ജോർജിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
  • തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
  • എന്നാൽ പിസി ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നതിനാൽ അദ്ദേഹം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നാണ് സംശയം.
PC George : പി.സി ജോര്‍ജിനെ തേടി കൊച്ചി പോലീസ്; ഒളിവിലെന്ന് സംശയം

കൊച്ചി:  വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പിസി ജോർജിനെ തേടി  കൊച്ചി പോലീസ് വീട്ടില്‍ പരിശോധന നടത്തി. കേസിൽ പിസി ജോർജ് നൽകിയ ജാമ്യ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് പിസി ജോർജിന്റെ വീട്ടിൽ പരിശോധന നടത്തിയത്.  തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

എന്നാൽ പിസി ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നതിനാൽ അദ്ദേഹം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നാണ് സംശയം. നിലവിൽ പൊലീസ് ഉദ്യോഗസ്ഥർ പിസി ജോർജിന്റെ വീട്ടിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. പിസി ജോർജ് തിരുവനന്തപുരത്തേക്ക് പോയെന്നാണ് വിവരം. തിരുവനന്തപുരത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാലാരിവട്ടത്തും സമാനമായ കേസെടുത്തത്.

ALSO READ: വെണ്ണല വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

നിരന്തരമായി വിദ്വേഷ പ്രസംഗം നടത്തുന്ന സാഹചര്യത്തിലാണ് പിസി ജോർജിന്റെ ഹർജി തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പിസി ജോർജിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അതേസമയം സെഷൻസ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകും. 

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നായിരുന്നു പിസി ജോർജിന്റെ നിലപാട്. എന്നാൽ കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നായിരുന്നു സർക്കാർ നിലപാട് എടുത്തത്. ഇതേ കുറ്റം ഇനി ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. 

അതേസമയം പിസി ജോർജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും. കോടതി മുറിയിൽ ഇതിനുള്ള സൗകര്യമൊരുക്കാൻ സൈബർ പോലീസിന് കോടതി നിർദ്ദേശം നൽകി. പിസി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിർദേശം നൽകിയത്. മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയിരുന്നു. 

പ്രസംഗം കാണുന്നതിനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് - രണ്ടാണ് നിർദ്ദേശം നൽകിയത്. പിസി ജോർജ് ജനാധിപത്യ മര്യാദകള്‍ പാലിക്കാത്ത വ്യക്തിയാണെന്നും ജാമ്യവസ്ഥ ലംഘിച്ച് കോടതിയെ പോലും വെല്ലുവിളിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതിനിടെയാണ് പ്രസംഗം നേരിട്ട് കാണാൻ കോടതി തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News