Neyyattinkara Bus Accident: നെയ്യാറ്റിൻകര ബസ് അപകടം; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു

Neyyattinkara Bus Accident Updates: നിംസിലും മെഡിക്കൽ കോളേജിലും നെയ്യാറ്റിൻകര ആശുപത്രിയിലുമാണ് ആളുകൾ ചികിത്സയിൽ കഴിയുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 07:10 PM IST
  • രണ്ട് ബസിലേയും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
  • ബസ് അപകടത്തിൽ മൊത്തം 29 പേർക്ക് പരിക്കേറ്റിരുന്നു.
  • ഏഴ് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Neyyattinkara Bus Accident: നെയ്യാറ്റിൻകര ബസ് അപകടം; പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസമുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവർ നിംസിലും മെഡിക്കൽ കോളേജിലും നെയ്യാറ്റിൻകര ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. 

നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ് അമിതവേഗതയിലായിരുന്നു. ഇരു ബസുകളുടെയും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ മൊത്തം 29 പേർക്ക് പരിക്കേറ്റിരുന്നു. ഏഴ് പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റ രണ്ട് ബസുകളുടെയും ഡ്രൈവർമാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

ALSO READ: കേരളത്തിന് കിട്ടേണ്ട ഔദാര്യമല്ല; സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത് - മുഖ്യമന്ത്രി

നെയ്യാറ്റിൻകരയിൽ നിന്നുള്ള ബസിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. പോലീസിന് പുറമേ കെഎസ്ആർടിസിയും അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് 8 യാത്രക്കാർ ഉണ്ടായിരുന്നു. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News