കേരള സർവ്വകലാശാല വി സി നിയമനം, കടുത്ത നിലപാടുമായി ഗവര്‍ണർ; ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിവരങ്ങൾ തേടി

 ഗവർണർ നോമിനേറ്റ് ചെയ്ത ഒമ്പത് പേരിൽ രണ്ടുപേർ മാത്രമാണ് സെനറ്റ് യോഗത്തിൽ പങ്കെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 10:38 AM IST
  • 91 അംഗ സെനറ്റിൽ 13 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.
  • ഇടത് പ്രതിനിധികൾ ഒന്നടങ്കം യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.
  • ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് അംഗങ്ങൾ വിട്ടുനിന്നത്.
  • അതേസമയം ഗവർണർ നോമിനേറ്റ് ചെയ്ത പ്രതിനിധികളും വിട്ടുനിന്നിരുന്നു.
കേരള സർവ്വകലാശാല വി സി നിയമനം, കടുത്ത നിലപാടുമായി ഗവര്‍ണർ; ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിവരങ്ങൾ തേടി

തിരുവനന്തപുരം: കേരള സർവ്വകലാശാല വി സി നിയമനത്തിൽ കടുത്ത നടപടികളുമായി ഗവർണര്‍. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ​ഗവർണർ തേടിയിട്ടുണ്ട്. യോഗത്തിന്റെ വിശദാംശങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വിസിക്ക് കത്തയച്ചു. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ ഇക്കഴിഞ്ഞ 11ന് വിളിച്ച് ചേർത്ത സെനറ്റ് യോഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്. തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞതായി സർവകലാശാല ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ തേടിയത്. 

91 അംഗ സെനറ്റിൽ 13 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഇടത് പ്രതിനിധികൾ ഒന്നടങ്കം യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് അംഗങ്ങൾ വിട്ടുനിന്നത്. അതേസമയം ഗവർണർ നോമിനേറ്റ് ചെയ്ത പ്രതിനിധികളും വിട്ടുനിന്നിരുന്നു. ഗവർണർ നോമിനേറ്റ് ചെയ്ത ഒമ്പത് പേരിൽ രണ്ടുപേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പിൻവലിക്കാനുള്ള സാധ്യതയും ഏറെയാണ്. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാതെ പരമാവധി വി സി നിയമനം വൈകിപ്പിക്കുക എന്ന സിപിഎം തീരുമാനത്തെ തുടർന്നായിരുന്നു ഇടത് പ്രതിനിധികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. 

Also Read: എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോർട്ട്

 

ക്വാറം തികയാതെ യോഗം പിരിഞ്ഞതിനാൽ നവംബർ നാലിന് അടുത്ത സെനറ്റ് യോഗം ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറം തികയാതെ സെനറ്റ് യോഗം പിരിഞ്ഞതിൽ ഗവർണർ കേരള വി സി യോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. വി സിയിൽ നിന്നും വിശദാംശങ്ങൾ ലഭിച്ചശേഷം ഗവർണർ എടുക്കുന്ന നിലപാട് നിർണായകമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News