Guruvayur Temple Decoration: ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ ഓഡിറ്റോറിയമാക്കി, രവിപിള്ളയുടെ മകന്‍റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് കോടതി

എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്നും വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല എന്നും ചൂണ്ടിക്കാട്ടി  കേരള ഹൈക്കോടതി.  

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 04:30 PM IST
  • എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്നും വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല എന്നും കേരള ഹൈക്കോടതി.
  • പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.
Guruvayur Temple Decoration: ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ ഓഡിറ്റോറിയമാക്കി, രവിപിള്ളയുടെ മകന്‍റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് കോടതി

Guruvayur Temple Decoration: എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്നും വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല എന്നും ചൂണ്ടിക്കാട്ടി  കേരള ഹൈക്കോടതി.  

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹത്തിനായി  ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി  സ്വമേധയാ എടുത്ത കേസ് (Kerala High Court) പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.  വിവാഹ ചടങ്ങുകളില്‍  കോവിഡ് മാനദണ്ഡങ്ങള്‍  (Covid Protocol) ലംഘിക്കപ്പെട്ടെന്നും  12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

വിവാഹം നടത്തുന്നതിനായി  ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി വിമര്‍ശിച്ചു.   

വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ വ്യത്യാസം ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് കോടതി പരിശോധിക്കും.  കൂടാതെ,  മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിനുവേണ്ടി മാത്രമായി മാറ്റി വെച്ചോ എന്ന്  ആരാഞ്ഞ കോടതി,  ആ ദിവസം ക്ഷേത്രത്തില്‍ എത്ര കല്യാണം നടന്നുവെന്നും അന്വേഷിച്ചു. 

Also Read: Guruvayur Temple Decoration: രവി പിള്ളയുടെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി

കൂടാതെ, സ്വകാര്യ  സെക്യൂരിറ്റി ജീവനക്കാരെ നടപന്തലിൽ കയറ്റിയോ എന്നും കോടതി ചോദിച്ചു.  സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാർ ആണെന്നാണ് സർക്കാർ കോടതിയില്‍ നല്‍കിയ മറുപടി.  കല്യാണ വീഡിയോ  പരിശോധിച്ച കോടതി, കല്യാണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. 

കേസിൽ രവി പിള്ള, തൃശൂർ എസ്പി, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേർത്തു. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും. 

Also Read: വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് മോഹൻലാലും സുചിത്രയും, ഫോട്ടോസ് വൈറല്‍

വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന് മുന്നോടിയായി  ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിന്‍റെ  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ്  ഈ വിഷയത്തില്‍  ഹൈക്കോടതി സ്വമേധയാ  ഇടപെട്ടത്.  

ഏത് സാഹചര്യത്തിലാണ് ഭരണസമിതി ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ക്ക് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിശദീകരിക്കണമെന്നായിരുന്നു സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി  നിർദ്ദേശിച്ചിരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News