തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക; മുസ്ലിം ലീഗ് തടസ്സ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ !

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയത്.ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് ലീഗിന്‍റെ വാദം കൂടികേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Last Updated : Feb 18, 2020, 10:36 AM IST
  • 2015 വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട് ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു.2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത എന്ന വാദമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക; മുസ്ലിം ലീഗ് തടസ്സ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ !

ന്യൂഡല്‍ഹി:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയത്.ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് ലീഗിന്‍റെ വാദം കൂടികേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മുസ്ലിം ലീഗിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ധാവേ ഹാജരായെക്കും.മുസ്ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റ്‌  സൂപ്പി നരിക്കാട്ടെരി സനുവാന് തടസ ഹര്‍ജി നല്‍കിയിരിക്കുന്നത്.തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.തെരഞ്ഞെടുപ്പ് നടപടികള്‍ വൈകിപ്പിക്കുന്നതിനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന ആരോപണവും മുസ്ലിം ലീഗിനുണ്ട്‌.ഇക്കാര്യവും അവര്‍ സുപ്രീം കോടതിയെ അറിയിച്ചേക്കും.

2015 വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട് ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു.2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത എന്ന വാദമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.

Trending News