National Herald Case: സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും, രാജ് ഘട്ടിൽ 144

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി  ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (ED) ഓഫീസില്‍ ഹാജരാകും. ജൂലൈ 26 ന് ഉച്ചയോടെ അന്വേഷണ ഏജൻസിക്ക് മുമ്പാകെ അവർ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 09:08 AM IST
  • നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ED ഓഫീസില്‍ ഹാജരാകും
National Herald Case: സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും, രാജ് ഘട്ടിൽ 144

New Delhi: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി  ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (ED) ഓഫീസില്‍ ഹാജരാകും. ജൂലൈ 26 ന് ഉച്ചയോടെ അന്വേഷണ ഏജൻസിക്ക് മുമ്പാകെ അവർ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

അതിനിടെ,  സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കോൺഗ്രസ് ഓഫീസിന് സമീപം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

Also Read:  National Herald case: സോണിയ ഗാന്ധിയ്ക്ക്  ED സമന്‍സ്, ജൂലൈ 21 ന്  ഹാജരാകണം  

അതേസമയം, ED നടപടിയിൽ  രാജ്യ വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡൽഹി പോലീസ് അത് നിരസിച്ചു. തുടര്‍ന്ന്  രാജ്ഘട്ടിലും 144 വകുപ്പ് ഏർപ്പെടുത്തിയിരിയ്ക്കുകയാണ്.  ആ പശ്ചാത്തലത്തിൽ എ ഐ സി സി ആസ്ഥാനത്ത്  കോണ്‍ഗ്രസ്‌ പ്രതിഷേധിക്കും. സത്യഗ്രഹ സമരം നടത്താൻ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Also Read: Nude Photoshoot: നഗ്ന ഫോട്ടോഷൂട്ട്‌, രൺവീർ സിംഗിനെതിരെ പരാതി

കേസുമായി ബന്ധപ്പെട്ട ഒന്നാം ഘട്ട ചോദ്യം ചെയ്യല്‍ ജൂലൈ 21 നാണ്  നടന്നത്.  ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ  അവരെ രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. 

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക തയ്യാറെടുപ്പുകളാണ് ED നടത്തിയിരുന്നത്. അവരുടെ പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് പ്രത്യേക മെഡിക്കൽ സംഘത്തെ തയ്യാറാക്കി നിർത്തിയിരുന്നു. ആംബുലന്‍സും  ഓഫീസ് വളപ്പില്‍ ഉണ്ടായിരുന്നു. കൂടാതെ, മകള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് അവരോടോപ്പം  ED ഓഫീസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു.   

ഈ കേസിൽ സോണിയാ ഗാന്ധിയുടെ മകനും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം സമയം അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.  കൂടാതെ, 
അന്വേഷണത്തിന്‍റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര ഏജൻസി നേരത്തെ ചോദ്യം ചെയ്തിരുന്നു.

യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ സംയോജനം, നാഷണൽ ഹെറാൾഡിന്‍റെ പ്രവർത്തനങ്ങൾ, പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (എജെഎൽ) പാർട്ടി നൽകിയ വായ്പ, ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.    

രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയയോട് ചോദിച്ചത്. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ  വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News