Women Reservation Bill: ഇന്ത്യൻ ജനാധിപത്യത്തിന് ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബിൽ ലോക്സഭയിൽ

Women's Reservation Bill in Lok Sabha: സംവരണം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ വനിതാ എം.എല്‍.എ മാരുടെ എണ്ണം 46 ആയി മാറും. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 03:22 PM IST
  • ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും.
  • വനിതാ സംവരണം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടപ്പിലാകില്ല.
Women Reservation Bill: ഇന്ത്യൻ ജനാധിപത്യത്തിന് ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബിൽ ലോക്സഭയിൽ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി  വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ഇത് ചരിത്ര മുഹൂർത്തമായി മാറിയിരിക്കുയാണ്. 128ാം ഭരണഘടനാഭേദ​ഗതി പ്രകാരം നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. ബില്ല് നടപ്പിലായാൽ ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. കൂടാതെ ഇത് നിയമനിര്‍മാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റ് സംവരണത്തിലൂടെ വനിതകൾക്ക് ഉറപ്പാക്കുന്നു.

അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാകും. വനിതാ സംവരണം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടപ്പിലാകില്ല. ഇത് മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമാണ് രാജ്യത്ത് നടപ്പിലാക്കുക എന്നും ബില്ലിലെ വ്യവസ്ഥയിൽ‍ വ്യക്തമാക്കുന്നു. മാത്രമല്ല 33 ശതമാനം സംവരണം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ വനിതാ എം.എല്‍.എ മാരുടെ എണ്ണം 46 ആയി മാറും. നിലവിലെ സഭയില്‍ 11 വനിതാ എംഎൽഎമാരാണ് ഉള്ളത്. 

ALSO READ: വനിതാ സംവരണ ബില്‍ ഉത്തര്‍ പ്രദേശ്‌ രാഷ്ട്രീയത്തില്‍ വരുത്തുക വന്‍ മാറ്റങ്ങള്‍

ഇതിനുപുറമേ പ്രഖ്യാപിച്ച ബില്ലിലെ വ്യവസഥകൾ പ്രകാരം  പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്കായി മാറ്റിവെക്കണം. ഇത് ചാക്രികമായി മാറുകയും ചെയ്യും.യു.പി.എ. യുടെ ഭരണകാലത്ത് 2008-ല്‍ കൊണ്ടുവന്ന ബില്‍ 2010-ല്‍ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ പത്തുവര്‍ഷം കഴിഞ്ഞിട്ടും ബിൽ ലോക്സഭയില്‍ വന്നില്ല.  2008-ലാണ് ഭരണഘടനയുടെ 108-ാം ഭേദഗതി ബില്‍ എന്നറിയപ്പെടുന്ന ഈ ബില്‍ തയ്യാറാക്കിയതെങ്കിലും രാജ്യസഭ പാസാക്കിയത് 2010-ലാണ്.

ബില്ലിനെ ആസ്പദമാക്കി രാജ്യസഭയില്‍ അന്ന് നടന്ന  ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി. ഉള്‍പ്പെടെ ഉള്ളവർ ഇതിനെതിരെ എതിർക്കുകയും ബില്ലിന്റെ പ്രതികള്‍ കീറിയെറിയുകയും ചെയ്തിരുന്നു.  വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം കൊണ്ടുവരണം എന്നായിരുന്നു ഈ പാര്‍ട്ടികളുടെ ആവശ്യം. രാഷ്ട്രീയ എതിര്‍പ്പ് രൂക്ഷമായതോടെ ലോക്സഭ ബില്‍ പിന്നീട് പരിഗണിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്ലായി വനിതാസംവരണ ബിൽ വീണ്ടും എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News