അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്

പരാമർശം പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് രാംദേവ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്

Written by - Zee Malayalam News Desk | Last Updated : May 24, 2021, 11:32 AM IST
  • അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നായിരുന്നു ബാബാ രാംദേവിന്റെ വാക്കുകൾ
  • ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അലോപ്പതി മരുന്നുകൾ കാരണം മരിച്ചവരുടെ എണ്ണമെന്നും ബാബാ രാംദേവ് പറഞ്ഞിരുന്നു
  • രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കൊവിഡ് പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
  • രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു
അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്

ന്യൂഡൽഹി: അലോപ്പതി ചികിത്സാ രീതിക്കെതിരെ വിവാദ പരാമർശങ്ങൾ ഉന്നയിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യോഗ ഗുരു ബാബാ രാംദേവ് (Baba Ramdev). പരാമർശങ്ങൾ വിവാദമാകുകയും പല കോണിൽ നിന്നും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. പരാമർശങ്ങൾ വൻ വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയവും (Health Ministry) ആരോഗ്യമന്ത്രി ഹർഷ വർധനും രാംദേവിനെതിരെ രംഗത്തെത്തിയിരുന്നു. പരാമർശം പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ ആവശ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെയാണ് രാംദേവ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അലോപ്പതി മരുന്നുകൾ കാരണം മരിച്ചവരുടെ എണ്ണമെന്നും ബാബാ രാംദേവ് പറഞ്ഞിരുന്നു. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്.

ALSO READ: പതഞ്‌ജലി ദിവ്യകൊറോണ; ബാബ രാംദേവിനെതിരെ എഫ്ഐആർ!!!

അലോപ്പതി ചികിത്സാ രീതിക്കെതിരെ യോഗ ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കൊവിഡ് (Covid) പോരാളികളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കൊവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു.

അലോപ്പതി ചികിത്സാ രീതി വിവേകശൂന്യമാണെന്നടക്കം രാംദേവ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (IMA) നേരത്തെ രംഗത്തെത്തിയിരുന്നു.

ALSO READ: ആന അനുവദിച്ചാല്‍ ആനപ്പുറത്തും യോഗ ചെയ്യാം... ഇല്ലെങ്കിലോ? ബാബാ രാംദേവ്‌ പറയും

ഡോ.ഹർഷ വർധന്റെ കത്ത് ലഭിച്ചു. ഞാൻ എന്റെ പ്രസ്താവന പിൻവലിക്കുന്നു. പ്രത്യേക സാഹചര്യത്തിലുണ്ടായ പ്രസ്താവനയെ തുടർന്ന് ഉണ്ടായ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  രാംദേവ് ട്വീറ്റ് ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ രാംദേവ് മറ്റൊരു ട്വീറ്റ് റീട്വീറ്റായി ചേർത്തും. യോഗയും ആയുർവേദവും സമ്പൂർണ ആരോഗ്യം പ്രധാനം ചെയ്യുന്നു. ആധുനിക മെഡിക്കൽ സയൻസിന് പരിമിതികളുണ്ട്. രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമാണ് ആധുനിക മെഡിക്കൽ സയൻസ് നൽകുന്നത്. യോഗയും ആയുർവേദവും സിസ്റ്റമാറ്റിക് പരിചരണം നൽകുന്നുവെന്ന് രാംദേവ് റീട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News