Thrissur Gang Rape| തൃശ്ശൂർ കൂട്ട ബലാത്സംഗത്തിൽ അതിജീവിതയുടെ മാതാപിതാക്കളും പ്രതിയായേക്കും

കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പലവട്ടം കഞ്ചാവ് വിൽപ്പന കേസിൽ പോലീസ് പിടിയിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ മൊഴികൾ പോലീസും മുഖ വിലക്ക് എടുക്കാൻ സാധ്യത ഇല്ല

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 10:01 AM IST
  • നിലവിൽ സംഭവത്തിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
  • പ്രതികൾ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്തുന്നത് പതിവായിരുന്നു
  • രണ്ട് മാസം മുൻപായിരുന്നു കുട്ടിയുടെ വീട്ടിൽ വെച്ച് പീഡനം നടന്നത്
Thrissur Gang Rape| തൃശ്ശൂർ കൂട്ട ബലാത്സംഗത്തിൽ അതിജീവിതയുടെ മാതാപിതാക്കളും പ്രതിയായേക്കും

തൃശ്ശൂർ: വടക്കേക്കാടിൽ പ്ലസ്ടു വിദ്യാർഥിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കുട്ടികളുടെ മാതാപിതാക്കളും പ്രതികളായേക്കും. ബലാത്സംഗ വിവരം കുട്ടി തൻറെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നിട്ടും ഇക്കാര്യം പോലീസിനോട് പറഞ്ഞില്ല. ഇതിലെല്ലാം ദുരൂഹതയുണ്ട്. 

കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ പലവട്ടം കഞ്ചാവ് വിൽപ്പന കേസിൽ പോലീസ് പിടിയിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ മൊഴികൾ പോലീസും മുഖ വിലക്ക് എടുക്കാൻ സാധ്യത ഇല്ലെന്നാണ് സൂചന.നിലവിൽ സംഭവത്തിൽ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മറ്റു രണ്ടു പേർക്കായി അന്വേഷണം ഇപ്പോഴും തുടരുകയാണ്. പ്രതികൾ കഞ്ചാവ് വാങ്ങാൻ ഇവരുടെ വീട്ടിൽ എത്തുന്നത് പതിവായിരുന്നു. ഇത് മുതലെടുത്താണ് ഇവർ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

ALSO READ: Manorama Muder Case : മനോരമ കൊലക്കേസ്; ആദം അലിയെ തിരുവനന്തപുരത്തെത്തിച്ചു, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

രണ്ട് മാസം മുൻപായിരുന്നു കുട്ടിയുടെ വീട്ടിൽ വെച്ച് പീഡനം നടന്നത്.കുട്ടിയുടെ കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് അതി ജീവിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതോടെ സ്‌കൂൾ അധികൃതർ കൗൺസിലിങ് നടത്തുകയായിരുന്നു.  മെയ് മാസം ട്യൂഷൻ സെന്ററിൽ വരെ വെച്ചും പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News