Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ

ഓ​ഗസ്റ്റ് 9നാണ് ആർജി കാർ മെഡിക്കൽ കോളേജ് സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത്.  

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 02:04 PM IST
  • കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്.
  • യുവതി കടുത്ത ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്.
Kolkata Doctor Rape Murder Case: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ

കൊൽക്കത്ത: കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. യുവതിയുടെ ദേഹത്ത് 14 മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. തലയിലും മുഖത്തും കഴുത്തിലും കൈയിലും ജനനേന്ദ്രിയത്തിലും മുറിവുകളുണ്ടായിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ  കൊലപ്പെടുത്തിയിരിക്കുന്നത്. യുവതി കടുത്ത ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. ജനനേന്ദ്രിയത്തിനുള്ളിൽ നിന്ന് വെളുത്ത കട്ടിയുള്ള ദ്രാവകം കണ്ടെത്തിയിട്ടുണ്ട്. രക്തവും മറ്റു ശരീര ദ്രവങ്ങളും കൂടുതൽ പരിശോധനയ്ക്കായി അയച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് കേസ് പരി​ഗണിക്കും. ഓ​ഗസ്റ്റ് 20, നാളെ ആണ് കേസ് പരി​ഗണിക്കുന്നത്. ഞായറാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം തുടരുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. 

Also Read: Kolkata Rape Murder Case: ബംഗാളിലെ ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി; 20ന് പരിഗണിക്കും

 

ഓ​ഗസ്റ്റ് 9ന് പുലർച്ചെയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ ബലാംത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഞ്ച് രോ​ഗ വിഭാ​ഗത്തിലെ പിജി ട്രെയിനി ഡോക്ടറായ 31കാരിയാണ് കൊല്ലപ്പെട്ടത്. സെമിനാർ ഹാളിനുള്ളിൽ അർദ്ധന​ഗ്നമായ അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂട്ട ബലാത്സം​ഗമാണ് നടന്നതെന്നുമാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും മറ്റ് വിദ്യാർഥികളും ആരോപിക്കുന്നത്. സംഭവം നടന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമം ഉണ്ടായതായും ഇവർ ആരോപിക്കുന്നു.

ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. പ്രതിഷേധം കടുത്തതിന് പിന്നാലെ ആർ.ജി.കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവച്ചിരുന്നു. ഇയാളെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News