Karipur Gold Smuggling Case : അർജുൻ ആയങ്കി കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ്

സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായും അർജ്ജുൻ സമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Jun 30, 2021, 06:48 AM IST
  • സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായും അർജ്ജുൻ സമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
  • വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ അനധികൃതമായി കടത്തിയ സ്വർണ്ണം അർജ്ജുന് കൊടുക്കാനായി ആണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തത്.
  • എന്നാൽ അർജ്ജുനായി ആണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് മുഹമ്മദ് ഷഫീക്കിന്റെ മൊഴി അർജ്ജുൻ നിഷേധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
  • കൂടതെ കേസിനെ കുറിച്ചുള്ള വിവിധ തെളിവുകൾ അർജ്ജുൻ നശിപ്പിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Karipur Gold Smuggling Case : അർജുൻ ആയങ്കി കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ്

Kochi : അർജ്ജുൻ ആയങ്കി (Arjun Ayanki) കരിപ്പൂർ സ്വര്ണക്കള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായും അർജ്ജുൻ സമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ അനധികൃതമായി കടത്തിയ (Gold smuggling) സ്വർണ്ണം അർജ്ജുന് കൊടുക്കാനായി ആണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തത്.

എന്നാൽ അർജ്ജുനായി (Arjun Ayanki) ആണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് മുഹമ്മദ് ഷഫീക്കിന്റെ മൊഴി അർജ്ജുൻ നിഷേധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടതെ കേസിനെ കുറിച്ചുള്ള വിവിധ തെളിവുകൾ അർജ്ജുൻ നശിപ്പിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉളപ്പടെയുള്ള തെളിവുകളാണ് നശിപ്പിച്ചത്.

ALSO READ: Karipur Gold Smuggling Case: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജ്ജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ ലഭിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും

ഇന്നലെയാണ് അർജ്ജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജൂലൈ 6 വരെ കോടതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതിയായ മുഹമ്മദ് ഷെഫീക്കിനെയും കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

ALSO READ: Arjun Ayanki News: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പാർട്ടി മറുപടി പറയേണ്ട,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകുമെന്ന് അർജ്ജുൻ ആയങ്കി

രാമനാട്ടുകരയിൽ കടത്ത് സ്വർണം പിടികൂടാനെത്തിയ ക്വട്ടേഷൻ സംഘം അപകടത്തിൽപ്പെട്ട ദിവസം അര്‍ജുന്‍ കരിപ്പൂരിൽ (Karipur)  എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അർജുനിലേക്ക് നീങ്ങിയത്. എന്നാല്‍ കടം നൽകിയ പണം വിദേശത്ത് നിന്നെത്തിയ ആളിൽ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന് അർജ്ജുൻ പറഞ്ഞിരുന്നെങ്കിലും മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വർണ്ണക്കടത്തിൽ അർജുൻ പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുകയായിരുന്നു.

ALSO READ: Karippur gold smuggling: അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ കണ്ടെത്തി; നമ്പർ പ്ലേറ്റ് മാറ്റിയ നിലയിൽ 

അർജുൻ നൽകിയ ക്വട്ടേഷനുമായെത്തിയ ചെർപ്പുളശ്ശേരി സംഘമാണ് രാമനാട്ടുകര അപകടത്തിൽ മരിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതിനെ തുടർന്നായിരുന്നു അർജുൻ (Arjun Ayanki)  കസ്റ്റംസിന് മുമ്പിൽ ഹാജരായത്. അർജുനൊപ്പം അഭിഭാഷകരും ഉണ്ടായിരുന്നു.

അർജുൻ  ഇത്രയും സ്വർണം ആർക്കുവേണ്ടിയാണ് കടത്തുന്നത്, കേസിൽ ഇയാൾ ഇടനിലക്കാരനാണോ, ഇതിനുള്ള ഫണ്ട് എവിടെനിന്ന് കിട്ടി എന്നിവയാണ് അന്വേഷണ സംഘം പ്രത്യേകമായി അന്വേഷിക്കുന്നത്. ഇതിനിടയിൽ അർജുൻ ആയങ്കി  ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ കണ്ടെത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News