കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല, ഹർജി പരി​ഗണിക്കുന്നത് ജൂൺ ഒമ്പതിലേക്ക് മാറ്റി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരി​ഗണിക്കണമെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 2, 2021, 03:49 PM IST
  • കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു
  • വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് വന്നത്
  • അനീഷ് മുഹമ്മദ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി
  • ബിനീഷിന്റെ അക്കൗണ്ടിലേക്ക് എത്തിയ അഞ്ച് കോടിയിലധികം രൂപയെക്കുറിച്ചുള്ള രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല, ഹർജി പരി​ഗണിക്കുന്നത് ജൂൺ ഒമ്പതിലേക്ക് മാറ്റി

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കർണാടക ഹൈക്കോടതി ജൂൺ ഒമ്പതിലേക്ക് മാറ്റി. കേസിൽ ഇടക്കാല  ജാമ്യം (Bail) അനുവദിക്കണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യവും കോടതി (Court) തള്ളി.

ബിനീഷിന്റെ അക്കൗണ്ടിലേക്ക് എത്തിയ അഞ്ച് കോടിയിലധികം രൂപയെക്കുറിച്ചുള്ള രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇനി ഇഡിയുടെ മറുവാദമാണ് നടക്കേണ്ടത്. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (Enforcement Directorate) വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് (Covid-19) ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരി​ഗണിക്കണമെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു.

ALSO READ: കോടിയേരിയുടെ ആരോഗ്യനില മോശം; അച്ഛനെ കാണാന്‍ ജാമ്യം വേണമെന്ന് കോടതിയില്‍ ബിനീഷ് കോടിയേരി

കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയതായി ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞു. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് വന്നത്. അനീഷ് മുഹമ്മദ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. എന്നാൽ പണം നിക്ഷേപിച്ചത് മുഹമ്മദ് അനൂപ് അല്ലെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴി ലഭിച്ചതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇഡി കേസിന് ആധാരമായ മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു. കുറ്റപത്രത്തിൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപാണെന്ന് പറയുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ALSO READ: അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് കർണാടക ഹൈക്കോടതി; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ 24ലേക്ക് മാറ്റി

ഇത് നാലാം തവണയാണ് കർണാടക ഹൈക്കോടതിയിൽ ബിനീഷിന്റെ ജാമ്യാപേക്ഷ പരി​ഗണനയ്ക്ക് എത്തുന്നത്. അച്ഛൻ കോടിയേരി ബാലകൃഷ്ണന് കാൻസർ ബാധ നാലാം സ്റ്റേജിലാണെന്നും മകനായ താൻ അടുത്ത് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ബെംഗളൂരു ലഹരിക്കടത്ത് കേസിൽ മുഹമ്മദ് അനൂപ് അറസ്റ്റിലായതോടെയാണ് അന്വേഷണത്തിൽ ബിനീഷും ഉൾപ്പെട്ടത്. തുടർന്ന് നവംബറിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി തടവിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News