Aluva Girl Murder: മൂന്ന് മാസമായി ആലുവയിലുണ്ട്, സ്ഥിരം മദ്യപാനി, മോഷണക്കേസിലും പ്രതി; അസഫാക് കൃത്യം നടത്തിയത് ഒറ്റയ്ക്ക്?

ആലുവയില്‍ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 30, 2023, 06:25 AM IST
  • സംഭവദിവസം രാവിലെ 11ന് അസഫാക് ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.
  • കാലിനേറ്റ പരുക്കിനായിരുന്നു ചികിത്സ.
  • ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.
Aluva Girl Murder: മൂന്ന് മാസമായി ആലുവയിലുണ്ട്, സ്ഥിരം മദ്യപാനി, മോഷണക്കേസിലും പ്രതി; അസഫാക് കൃത്യം നടത്തിയത് ഒറ്റയ്ക്ക്?

കൊച്ചി: ആലുവയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് മൂന്ന് മാസമായി ആലുവയിൽ തന്നെയുണ്ടായിരുന്നുവെന്ന് പ്രദേശവാസി. ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ജോലിക്കൊന്നും പോകാറില്ലെന്നുമായിരുന്നു കടയുടമയായ പ്രദേശവാസിയുടെ മൊഴി. ജൂലൈ 28, വെള്ളിയാഴ്ച വൈകിട്ട് തന്റെ കട വരാന്തയിൽ മദ്യപിച്ച് ബോധമില്ലാതെ അസഫാക്ക് ഉണ്ടായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇവിടെ വന്നതെന്ന് അറിഞ്ഞില്ലെന്നും പ്രദേശവാസി കൂട്ടിച്ചേർത്തു. വാർത്തകൾ കണ്ട് വിവരം പോലീസിന് കൈമാറുകയായിരുന്നു. സംഭവദിവസം രാവിലെ 11ന് അസഫാക് ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്. കാലിനേറ്റ പരുക്കിനായിരുന്നു ചികിത്സ. ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

അസഫാക് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നും സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഒന്നര വർഷം മുൻപ് കേരളത്തിലെത്തിയ അസഫാക് മൊബൈൽ മോഷണ കേസിലും പ്രതിയായിട്ടുണ്ടെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിൽ ഇയാൾ നിർമാണ ജോലികൾ ചെയ്തിട്ടുണ്ട്. വൈകിട്ട് 5 നും അഞ്ചരയ്ക്കും ഇടയിലായിരുന്നു കൊലപാതകം നടന്നതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും.

Also Read: പർദ്ദയിട്ട സ്ത്രീ വന്നു, മാല പിടിച്ച് നോക്കി; മുളക് പൊടി എറിഞ്ഞു, നെടുമങ്ങാട്ടെ ഞെട്ടിക്കുന്ന സംഭവങ്ങൾ

ആലുവയില്‍ നിന്ന് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നലെ ഉച്ചയോടെ പോലീസിന് ലഭിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. രണ്ടാഴ്ച മുമ്പാണ് ഇയാൾ പെൺകുട്ടിയുടെ വീടിന് മുകളിൽ താമസിക്കാൻ എത്തിയത്. അസം സ്വദേശിയായ അസ്ഫാക്കിനെ പൊലീസ് വെള്ളിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിമുഴുവിൻ ചോദ്യം ചെയ്തതിന് ശേഷം ഇന്നലെ രാവിലെയാണ് അസ്ഫാക്ക് കുറ്റം സമ്മതിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായാണെന്നാണ് പ്രാഥമിക വിവരം. കഴുത്തിലും ശരീരത്തിൽ വിവിധ ഭാഗങ്ങളിലും മാരകമായി മുറിവേറ്റിട്ടുണ്ട്. ആലുവ മാർക്കറ്റിനു പിൻവശത്തായി പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു.  ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് നാലിനും ആറിനും ഇടയിൽ കൊലപാതകം നടന്നെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞ് ക്രൂരമായ പീഢനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

ജ്യൂസ് വാങ്ങിനൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്.  ജ്യൂസ് നൽകിയ ശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി പോയി ബസില്‍ കയറി ആലുവ ബസ് സ്റ്റാൻഡിലെത്തി. 3.15ന് ആലുവ മേൽപ്പാലത്തിൽ കുട്ടിയുമായുള്ള സിസിടിവി ദൃശ്യം ലഭിച്ചു. 21 മണിക്കൂറിലേറെ നീണ്ട തെരച്ചിലിന് ഒടുവിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അസ്ഫാക്ക് കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും ആലുവ മാർക്കറ്റിലെ തൊഴിലാളിയുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News