Pocso Case: തിരുവനന്തപുരം പൂവാറിൽ സഹോദരിമാർക്ക് ക്രൂര പീഡനം; പീഡനം നേരിട്ടത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ, വിമുക്തഭടൻ അറസ്റ്റിൽ

Sexually assaulted: കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 06:03 PM IST
  • വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ
  • സ്കൂൾ കൗൺസിലിംഗിലാണ് കുട്ടികൾ പീഡന വിവരം തുറന്നു പറഞ്ഞത്
  • അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്
Pocso Case: തിരുവനന്തപുരം പൂവാറിൽ സഹോദരിമാർക്ക് ക്രൂര പീഡനം; പീഡനം നേരിട്ടത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ, വിമുക്തഭടൻ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനം നേരിട്ടത്. സംഭവത്തിൽ വിമുക്തഭടൻ പിടിയിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സ്കൂൾ കൗൺസിലിംഗിലാണ് കുട്ടികൾ പീഡന വിവരം തുറന്നു പറഞ്ഞത്. അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇളയ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമാണെന്നാണ് പോലീസ് പറയുന്നത്. മൂത്ത സഹോദരിയാണ് പീഡനം തുറന്നു പറഞ്ഞത്. കുടുംബത്തിൻ്റെ ദാരിദ്ര്യം മുതലെടുത്താണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. ദരിദ്ര കുടുംബത്തിന് പലപ്പോഴും ഷാജി പണം നൽകി സഹായിച്ചിരുന്നു. കുട്ടികളുടെ കുടുംബം ആദ്യം താമസിച്ചിരുന്നത് ഷാജിയുടെ വീടിനടുത്തായിരുന്നു. വാടകയ്ക്ക് വീടെടുത്തായിരുന്നു താമസം.

ALSO READ: Pocso Case: ചിറയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോകുമ്പോഴായിരുന്നു പീഡനം. വനിതാ ശിശു വികസന വകുപ്പ് സ്കൂളിലെത്തി നടത്തിയ കൗൺസിലിങ്ങിലാണ് മൂത്ത സഹോദരി വിവരം തുറന്നു പറഞ്ഞത്.ഇളയ പെൺകുട്ടി മാനസികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തോളമായി പെൺകുട്ടികൾ പീഡനത്തിന് ഇരയായി. ഇളയ കുട്ടിയുടെ മാനസികാവസ്ഥ വളരെ മോശമായ അവസ്ഥയിലാണെന്ന് കൗൺസിലർ പറയുന്നു. കൗൺസിലിംഗിനിടെ മൂത്ത സഹോദരിയിൽ നിന്നാണ് ആദ്യം വിവരങ്ങൾ ലഭിച്ചത്. പിന്നീട് രണ്ടുപേരെയും ഒപ്പം ഇരുത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News