നിരപരാധികളായ കുട്ടികളെ പോലും താലിബാൻ തിരഞ്ഞെടുത്തു കൊല്ലുന്നുവെന്ന് മുൻ അഫ്ഗാൻ ആഭ്യന്തര മന്ത്രി മസൂദ് അന്ദറാബി. ട്വീറ്റിലൂടെയാണ് മുൻ മന്ത്രി താലിബാൻറെ ക്രൂരത വെളിപ്പെടുത്തിയിരിക്കുന്നത്. തെളിവിനായി അദ്ദേഹം ചില കുട്ടികളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി അവരെ ഭരിക്കാനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ തലവനായിരുന്ന സയ്യിദ് അഹമ്മദ് ഷാ സാദത്ത് ഇന്ന് ജർമ്മനിയിൽ പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു. അദ്ദേഹം താലിബാൻ പ്രതിസന്ധിക്ക് മുമ്പ്തന്നെ രാജ്യം വിട്ടിരുന്നു. ഇതിനു കാരണം പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ടീമുമായുള്ള അകൽച്ചയാണ്. സയ്യിദ് നിരവധി സുപ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രക്ഷാദൗത്യത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത ഉള്‍പ്പെയുള്ള 78 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.