Satan worship: കേരളത്തില്‍ സാത്താന്‍ സേവകര്‍ പിടിമുറുക്കുന്നു; ഭയപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്ത്

ആഭിചാരങ്ങളുടെയും ദുര്‍മന്ത്രവാദങ്ങളുടെയും പിടിയില്‍ അകപ്പെട്ട് ജീവന്‍വെടിയുന്നവരുടെയും കൊലപാതകങ്ങള്‍ ചെയ്യുന്നവരുടെയും വാര്‍ത്തകളാണ് ഇന്ന് കേരളത്തില്‍ പതിവായി കേള്‍ക്കുന്നത്. അന്ധവിശ്വാസത്തിന്റെ ഇരുണ്ട കാലത്തേയ്ക്ക് ചിലരെങ്കിലും തിരികെ പോകുകയാണെന്ന് വ്യക്തമാക്കുന്നതാണ് സമകാലിക സംഭവങ്ങള്‍. 

 

Satanic worship in Kerala: ആര്‍ത്തവ രക്തത്തിന് വേണ്ടി എറണാകുളത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കടത്തിക്കൊണ്ട് പോയത് മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് സാത്താന്‍ സേവകര്‍ എന്നത്. കൊടും ക്രൂരത നിറഞ്ഞ നിറഞ്ഞ ലൈംഗികവേഴ്ചകളും ആഭിചാരക്രിയകളും വരെ അടങ്ങുന്ന സാത്താന്‍ സേവ കേരളത്തില്‍ പിടിമുറുക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 

1 /8

ബ്ലാക്ക് മാസ് ആണ് സാത്താന്‍ സേവകരുടെ പ്രധാന അനുഷ്ടഠാനങ്ങളില്‍ ഒന്ന്. ഈ ദിവസം പള്ളികളില്‍ നിന്ന് ലഭിക്കുന്ന തിരുവോസ്തി (വിശ്വാസികൾക്ക് നൽകുന്ന അപ്പം) അശുദ്ധമാക്കിയാണ് ബ്ലാക്ക് മാസ് തുടങ്ങുക. ബൈബിള്‍ നശിപ്പിക്കുക, അമിതമായ പ്രകൃതി വിരുദ്ധ ലൈംഗികത എന്നിവയും ഇവരുടെ ആചാരങ്ങളാണ്.   

2 /8

മാമ്മോദിസ റദ്ദാക്കുകയും ബൈബിളിന്റെ പേജുകള്‍ കീറുകയുമാണ് ഇവര്‍ ആദ്യം ചെയ്യുക. പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന വീടുകളും ഫ്‌ലാറ്റുകളുമാണ് ഇവരുടെ പ്രധാന താവളം. പലപ്പോഴും ലഹരി മാഫിയകളാണ് സാത്താന്‍ സേവകള്‍ സ്‌പോണ്‍സര്‍ ചെയ്യാറുള്ളത്. 13 ആണ് ഇവരുടെ ഇഷ്ട നമ്പര്‍. 13-ാം തീയതി വെള്ളിയാഴ്ചയാകുന്ന ദിവസങ്ങളിലാണ് ഇവര്‍ ആഭിചാരക്രിയകള്‍ കൂടുതലായി ചെയ്യാറുള്ളത്.   

3 /8

ആത്മഹത്യയിലൂടെ പുനര്‍ജന്മം സാധ്യമാക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇവരുടെ രീതി. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിച്ച് മറ്റൊരു ലോകത്ത് സുഖമായി വസിക്കാമെന്ന് വിശ്വസിപ്പിക്കും. മറുഭാഗത്ത് സാമ്പത്തിക ചൂഷണം നടക്കുന്നത് ഇരകള്‍ അറിയാറില്ല. സമൂഹത്തില്‍ നിന്ന് ഇവരെ അടര്‍ത്തി മാറ്റിയ ശേഷമാണ് കെണിയില്‍ വീഴ്ത്തുന്നത്. ടെലഗ്രാമിലാണ് ഇത്തരം ഗ്രൂപ്പുകള്‍ പിടിമുറുക്കുന്നത്.   

4 /8

2017ല്‍ നന്ദന്‍കോട് നടന്ന കൂട്ടക്കൊലപാതകത്തിന് പിന്നാലെയാണ് കേരളത്തില്‍ സാത്താന്‍ സേവ ചര്‍ച്ചയാകുന്നത്. ക്ലിഫ് ഹൗസിന് സമീപം ഒരു കുടുംബത്തിലെ നാല് പേരാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന രീതി (ആസ്ട്രല്‍ പ്രൊജക്ഷന്‍) പ്രതി പരീക്ഷിക്കുകയായിരുന്നു. ഇത് സാത്താന്‍ സേവയുടെ രീതിയാണ്.   

5 /8

2015 ഡിസംബര്‍ 4ന് പറവൂരില്‍ നിന്ന് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തിന് സാത്താന്‍ സേവയുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കന്യകമാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ രക്തം ഉപയോഗിച്ച് പ്രാകൃതമായ രീതിയില്‍ ഇവര്‍ സാത്താന് കുര്‍ബാന അര്‍പ്പിക്കുന്നു. കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവക്കാരുടെ രീതിയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.   

6 /8

പതിനാലുകാരിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച്ചവെച്ച കേസില്‍ 2022 ജനുവരിയില്‍ ശിക്ഷിക്കപ്പെട്ട അനീഷ എന്ന സണ്‍ഡേ സ്‌കൂള്‍ അധ്യാപികക്കും സംഘത്തിനും സാത്താന്‍ സേവ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇവര്‍ പള്ളിയില്‍ നിന്ന് തിരുവോസ്തി മോഷ്ടിച്ച് സാത്താന്‍ സേവാ സംഘത്തിന് വില്‍ക്കുകയും ചെയ്തിരുന്നു.   

7 /8

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചിയാണ് സാത്താന്‍ സേവകരുടെ പ്രധാന താവളമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊച്ചിയിലും പരിസരത്തുമായി ഇത്തരത്തില്‍ പത്തിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് വിവരം.   

8 /8

2017ല്‍ തിരുവനന്തപുരം നന്തന്‍കോട് കൊലപാതകള്‍ക്ക് പിന്നാലെയാണ് ഇലന്തൂര്‍ ഇരട്ട നരബലിയും കട്ടപ്പനയിലെ ഇരട്ടക്കൊലയും സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ കണ്ണികളാണ് അരുണാചലില്‍ ആത്മഹത്യ ചെയ്ത നവീനും ദേവിയും ആര്യയും. ടൂറിസത്തിന്റെ മറവിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. വിദേശികള്‍ പോലും ഇത്തരം സംഘങ്ങളുടെ കണ്ണികളായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

You May Like

Sponsored by Taboola