Mukesh: 'അഡ്രസ് കണ്ടുപിടിച്ച് മുകേഷ് വീട്ടില്‍ എത്തി'; നടിയുടെ അമ്മയെ കടന്നുപിടിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള സിനിമ നേരിടുന്നത്. ഓരോ ദിവസവും പ്രമുഖ നടന്‍മാര്‍ക്കെതിരെ ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തുകയാണ്. 

 

Junior artist with serious allegations against Mukesh: കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

1 /6

നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ബാബുരാജ്, റിയാസ് ഖാന്‍, സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായിരുന്ന രഞ്ജിത്ത് തുടങ്ങി ആരോപണം നേരിടുന്ന പ്രമുഖരുടെ പട്ടിക ദിനംപ്രതി വര്‍ധിച്ചുവരികയാണ്.   

2 /6

നടന്‍ മുകേഷിനെതിരെ ഇതിനോടകം തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ ഇതാ മുകേഷിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ സന്ധ്യ. സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന തന്റെ സുഹൃത്തിന്റെ അമ്മയ്ക്ക് മുകേഷില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്ന ഗുരുതര ആരോപണമാണ് സന്ധ്യ ഉന്നയിച്ചിരിക്കുന്നത്.   

3 /6

നടി വീട്ടില്‍ ഇല്ലാതിരുന്ന നേരത്ത് അവരുടെ അഡ്രസ് കണ്ടുപിടിച്ച് മുകേഷ് വീട്ടില്‍ കയറി ചെല്ലുകയും നടിയുടെ അമ്മയോട് ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു. അമ്മ ഉടന്‍ തന്നെ മുകേഷിനെ പുറത്താക്കി വാതില്‍ അടച്ചു. എന്നാല്‍, ഇത് ഇപ്പോള്‍ നടന്നതല്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണെന്നുമാണ് സന്ധ്യ വെളിപ്പെടുത്തിയിരിക്കുന്നത്.   

4 /6

ഈ സംഭവത്തിന് പിന്നാലെ തന്റെ സുഹൃത്തായ അഭിനേത്രി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഉണ്ടായതെന്ന് സന്ധ്യ പറഞ്ഞു. ആര്‍ട്ടിസ്റ്റിന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യങ്ങളെല്ലാം നടി തന്നോട് നേരിട്ട് പറഞ്ഞതാണെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.   

5 /6

അതേസമയം, 2018ല്‍ മുകേഷിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് കഴിഞ്ഞ ദിവസം വീണ്ടും ആരോപണം ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് മുകേഷ് മോശമായി പെരുമാറാന്‍ ശ്രമിച്ചെന്നാണ് അന്ന് മീ ടൂവിലൂടെ ടെസ് ജോസഫ് വെളിപ്പെടുത്തിയത്.  

6 /6

മുകേഷ് തന്റെ മുറിയിലേക്ക് തുടരെ ഫോണ്‍ ചെയ്യുകയും സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്ക് അടുത്തേക്ക് തന്റെ മുറി മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ടെസ് ജോസഫിന്റെ ആരോപണം. കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനി ഉടമയും പാര്‍ലമെന്റ് അംഗവുമായ ഡെറിക് ഒബ്രയാന്‍ അന്ന് തന്നെ പിന്തുണച്ചതായും ടെസ്  വ്യക്തമാക്കിയിരുന്നു.

You May Like

Sponsored by Taboola