നടി ഭാവനയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി പൾസർ സുനിയടക്കമുള്ള പ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്‍വറിനെ ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. 

Last Updated : Feb 20, 2017, 12:15 PM IST
നടി ഭാവനയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി പൾസർ സുനിയടക്കമുള്ള പ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്‍വറിനെ ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഘത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.സംഭവ ശേഷം പ്രതികള്‍ രണ്ടു സംഘങ്ങള്‍ ആയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. 

തട്ടിക്കൊണ്ടുപോകല്‍ ക്വട്ടേഷനാണെന്ന് നടി പൊലിസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട്. വാഹനത്തില്‍ വെച്ചാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്ലാറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുമെന്ന് പറഞ്ഞതായുമാണ് മൊഴി. 

കഴിഞ്ഞ ദിവസം പിടിയിലായ പ്രതികള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നത്. അവരെ സഹായത്തിന് വിളിച്ചതാണ്. ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് അറിയില്ലെന്നുമാണ് പൊലിസില്‍ മൊഴി നല്‍കിയിരിക്കുന്നത്. 

പ്രതികള്‍ കേരളത്തിൽ നിന്ന് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തില്‍ ഇവർ പോകാനിടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റിലായ വടിവാള്‍ സലീമിനെയും പ്രദീപിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. 

അതേസമയം, അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു. പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിവെക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. 

Trending News