അച്ചടക്ക സമിതി പരിഗണിക്കുന്ന കാര്യം എക്സിക്യൂട്ടീവ് അംഗത്തിൻറെ നടപടിയോട് കൂട്ടിക്കലർത്തിയത് എന്തിന്-ഷമ്മി തിലകൻ

അമ്മയുടെ ഡിസിപ്ലിനറി കമ്മിറ്റിയുടെ അന്വേഷണത്തിനായി ഹാജരാകാനുള്ള ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല

Written by - Zee Malayalam News Desk | Last Updated : May 2, 2022, 08:18 PM IST
  • പത്രക്കുറിപ്പിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യം
  • ഹാജരാകാനുള്ള ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല
  • നോട്ടീസ് എനിക്ക് ലഭിച്ചു എന്നാണ് പത്രക്കുറിപ്പിൽ പറയുന്നു
അച്ചടക്ക സമിതി പരിഗണിക്കുന്ന കാര്യം എക്സിക്യൂട്ടീവ് അംഗത്തിൻറെ  നടപടിയോട് കൂട്ടിക്കലർത്തിയത് എന്തിന്-ഷമ്മി തിലകൻ

കൊച്ചി: നടൻ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയും വിവാദങ്ങൾക്കും പിന്നാലെ അമ്മക്കെതിരെ നടൻ ഷമ്മി തിലകൻ രംഗത്ത്.  അമ്മ ജനറൽ സെക്രട്ടറി പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെയാണ് ഷമ്മി തിലകൻ രംഗത്തെത്തിയത്.

പത്രക്കുറിപ്പിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യം.അമ്മയുടെ ഡിസിപ്ലിനറി കമ്മിറ്റിയുടെ അന്വേഷണത്തിനായി ഹാജരാകാനുള്ള ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല എന്നാൽ താൻ മെയ് 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ്  എനിക്ക് ലഭിച്ചു എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്

അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന സംഘടനയുടെ എക്സിക്യുട്ടീവ് അംഗത്തിനെതിരെ കൈക്കൊണ്ട നടപടി അറിയിക്കുന്ന പത്രക്കുറിപ്പിൽ തൻ്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലം
ജനറൽ സെക്രട്ടറിക്ക് മനപ്പൂർവമായി തൻറെ പ്രതിച്ഛായ നശിപ്പിക്കാൻ ഉദ്ദേശം.പത്രക്കുറിപ്പിൽ തന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഷമ്മിതിലകൻ തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 പോസ്റ്റിൻറെ പൂർണ രൂപം

01/05/2022-ൽ "അമ്മ" സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് സംബന്ധിച്ച്:- 
PoSH Act-2013(പ്രൊട്ടക്ഷൻ ഓഫ് വിമൻ ഫ്രം സെക്ഷ്വൽ ഹരാസ്സ്മെൻഡ് ആക്ട്) പ്രകാരം 'അമ്മ' സംഘടനയിൽ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെൽ (I.C.C)ൻ്റെ ശുപാർശ അനുസരിച്ച്, 'മീറ്റൂ' ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ..; "ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്" എന്നും കൂടി കുറിച്ചിരിക്കുന്നു. 
വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!!
ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..!
മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എൻ്റെ വിഷയം..; 'മീറ്റൂ' ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള I.C.C യുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..? 
പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാൻ നടത്തിയത് മനപ്പൂർവമായി സമൂഹത്തിൻറെ മുമ്പിൽ എൻറെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവർത്തികൾ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. ആയതിനാൽ ടി പത്രക്കുറിപ്പിൽ എന്നെ കുറിച്ചുള്ള പ്രസ്താവന പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറൽ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാൽ അറിയിക്കുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News