Political Murder: CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി

കുന്നംകുളത്ത് സിപിഎം( CPM) ബ്രാഞ്ച് സെക്രട്ടറിയെ (Branch Secretary) കുത്തികൊലപ്പെടുത്തി. 

Last Updated : Oct 5, 2020, 09:02 AM IST
  • കുന്നംകുളത്ത് സിപിഎം( CPM) ബ്രാഞ്ച് സെക്രട്ടറിയെ (Branch Secretary) കുത്തികൊലപ്പെടുത്തി.
  • പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് കൊല്ലപ്പട്ടത്.
  • കൂലിപ്പണിക്കാരനായിരുന്നു സനൂപ്.
Political Murder: CPM ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി

Thrissur: കുന്നംകുളത്ത് സിപിഎം( CPM) ബ്രാഞ്ച് സെക്രട്ടറിയെ (Branch Secretary) കുത്തികൊലപ്പെടുത്തി. 

സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് കൊല്ലപ്പട്ടത്.   കൂലിപ്പണിക്കാരനായിരുന്നു  സനൂപ്.

സുഹൃത്തുക്കളായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. വിപിന്‍, ജിത്തു, അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിപിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ചിറ്റിലങ്ങാട് സെന്‍ററിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം  സിപിഎം പ്രവര്‍ത്തകനായ മിഥുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. 

ഇവിടെയുണ്ടായിരുന്ന ഒരുസംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.  

അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 

Also read: Bihar: Dalit നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച്‌ കൊന്നു

പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്.

ആര്‍എസ്‌എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.  എട്ടോളം ആര്‍എസ്‌എസ്- ബജ്റംഗ്ദള്‍  പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു.

Trending News