Kerala Weather Update: കേരളത്തിന് ആശ്വാസമോ കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചനകൾ? അതിതീവ്രമഴയ്ക്ക് ശമനമുണ്ടാകുമോ?

Rain Update: സംസ്ഥാനത്ത് ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന അതിതീവ്രമഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന സൂചന.  

Written by - Zee Malayalam News Desk | Last Updated : Jul 6, 2023, 04:49 PM IST
  • അതിതീവ്രമഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്.
  • വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പിൽ കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ല.
  • നാളെയും മറ്റന്നാളും ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.
Kerala Weather Update: കേരളത്തിന് ആശ്വാസമോ കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചനകൾ? അതിതീവ്രമഴയ്ക്ക് ശമനമുണ്ടാകുമോ?

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ മഴക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെറിയ ആശ്വാസമായി കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചനകൾ. പല ജില്ലകളിലും മഴ കനത്തതിനെ തുടർന്ന് ഇതിനോടകം വെള്ളം കയറി കഴിഞ്ഞു. മരം വീണും വെള്ളക്കെട്ടിൽ വീണുമൊക്കെ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്താകെ ഉണ്ടായിരിക്കുന്നത്.  പ്രളയ സാഹചര്യത്തിലേക്ക് കേരളം വീണ്ടും പോകുമോ എന്ന ആശങ്ക നിലനിൽക്കെ ആശ്വാസമായിരിക്കുകയാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. 

അതിതീവ്രമഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പിൽ കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ല. നാളെയും മറ്റന്നാളും ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാല് ജില്ലകളിൽ നാളെ യോല്ലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.  

അതേസമയം മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുവെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുണ്ട്. തെക്കൻ ഗുജറാത്ത്  തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു. ചക്രവാതചുഴി നിലവിൽ പശ്ചിമ ബംഗാൾ വടക്കൻ ഒഡിഷക്ക് മുകളിൽ നിലനിൽക്കുന്നു. അതിനാൽ കേരളത്തിൽ അടുത്ത 2  ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും, തുടർന്ന് മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്നുമാണ് റിപ്പോർട്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ: 

07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്

08-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Also Read: Gold Rate Today : ജൂലൈയിലും സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്ന് കൂടി

 

അതേസമയം ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ടും 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 07.07.2023 രാത്രി 11.30 വരെ 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 cm നും 65 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ  07.07.2023 രാത്രി 11.30 വരെ 3.5 മുതൽ 3.8   മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 40 cm നും 70 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News