ഹരിദാസൻ വധക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയുടെ ഭർത്താവ് ആർഎസ്എസ് അനുഭാവിയെന്ന് എംവി ജയരാജൻ

കൊലക്കേസ്‌ പ്രതിയെ അധ്യാപിക ഒളിവിൽ താമസിപ്പിച്ചത്‌ സംശയാസ്‌പദമാണ്‌. ആൾതാമസമില്ലാത്ത ഈ വീട്‌ പലപ്പോഴും വാടകയ്ക്ക്‌ കൊടുക്കാറുണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 02:05 PM IST
  • പല വിഷയങ്ങളിലും ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചയാളാണ്‌ അധ്യാപികയുടെ ഭർത്താവ്‌.
  • അണ്ടലൂർക്കാവ്‌ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പാരമ്പര്യ ട്രസ്‌റ്റികളും പാരമ്പര്യേതര ട്രസ്‌റ്റികളും തമ്മിലുള്ള തർക്കം വന്നപ്പോൾ ഇദ്ദേഹം ആർഎസ്‌എസ്‌ നിലപാടിനൊപ്പമായിരുന്നു.
  • കോവിഡ്‌ നിയന്ത്രണത്തിനെതിരെ ആർഎസ്‌എസുകാർ നടത്തിയ സമരങ്ങൾക്കൊപ്പവും നിന്നയാൾ എങ്ങനെയാണ്‌ സിപിഐ എം അനുഭാവി ആവുകയെന്നും എം വി ജയരാജൻ ചോദിച്ചു.
ഹരിദാസൻ വധക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയുടെ ഭർത്താവ് ആർഎസ്എസ് അനുഭാവിയെന്ന് എംവി ജയരാജൻ

സിപിഎം പ്രവർത്തകൻ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസിനെ ഒളിവിൽ താമസിപ്പിച്ച സ്‌കൂൾ അധ്യാപിക രേഷ്‌മയുടെ ഭർത്താവിന്‌ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന്‌ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പല വിഷയങ്ങളിലും ആർഎസ്‌എസ്‌ അനുകൂല നിലപാട്‌ സ്വീകരിച്ചയാളാണ്‌ അധ്യാപികയുടെ ഭർത്താവ്‌. അണ്ടലൂർക്കാവ്‌ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പാരമ്പര്യ ട്രസ്‌റ്റികളും പാരമ്പര്യേതര ട്രസ്‌റ്റികളും തമ്മിലുള്ള തർക്കം വന്നപ്പോൾ ഇദ്ദേഹം ആർഎസ്‌എസ്‌ നിലപാടിനൊപ്പമായിരുന്നു. കോവിഡ്‌ നിയന്ത്രണത്തിനെതിരെ ആർഎസ്‌എസുകാർ നടത്തിയ സമരങ്ങൾക്കൊപ്പവും നിന്നയാൾ എങ്ങനെയാണ്‌ സിപിഐ എം അനുഭാവി ആവുകയെന്നും എം വി ജയരാജൻ ചോദിച്ചു.

കൊലക്കേസ്‌ പ്രതിയെ അധ്യാപിക ഒളിവിൽ താമസിപ്പിച്ചത്‌ സംശയാസ്‌പദമാണ്‌. ആൾതാമസമില്ലാത്ത ഈ വീട്‌ പലപ്പോഴും വാടകയ്ക്ക്‌ കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു വീട്ടിൽ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതിൽ ദുരൂഹതയുണ്ട്‌. പ്രതിക്ക്‌ അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്‌ക്ക്‌ അമൃത വിദ്യാലയത്തിൽ ജോലി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാൽ ആർഎസ്‌എസ്‌ ബന്ധം വ്യക്തമാകുമെന്നും എം വി ജയരാജൻ പറഞ്ഞു. ഹരിദാസ് വധക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം പ്രവർത്തകർ കൂട്ടുനിൽക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.

Also Read: Punnol Haridasan Murder Case: മുഖ്യമന്ത്രിയുടെ വീടിനു സമീപം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

 

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്തെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നിജിൽ ദാസിനെ പുലർച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയായ രേഷ്മയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് രേഷ്മ പ്രതിക്ക് വീട് നല്‍കിയതെന്ന് പോലീസ് പറയുന്നു. 

പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറ് ഉണ്ടായി. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ് നടത്തിയത്. മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വീട്ടിലാണ് ബോംബെറുണ്ടായത്. അതിനാൽ മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വർധിപ്പിച്ചു. ഹരിദാസ് വധത്തിന് പിന്നിൽ നിജിൽ ദാസ് ആണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News