Dog attack: വാക്സിനേഷൻ എടുക്കുന്നതിനിടെ ലൈഫ് സ്റ്റോക് ഇൻസ്പെക്ടർക്ക് വളർത്ത് നായുടെ കടിയേറ്റു

Dog attack: റാന്നി പെരുന്നാട് പഞ്ചായത്തിലെ ലൈഫ് സ്റ്റോക്ക് ഇൻസ്പക്ടർ ആർഎസ് രാഹുലിനാണ് വളർത്തുനായുടെ കടിയേറ്റത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2022, 01:54 PM IST
  • പഞ്ചായത്ത് സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിനിടെയായിരുന്നു സംഭവം
  • ഇന്ന് പത്ത് മണിയോടെ വാക്സിൻ എടുക്കുന്നതിനിടെയാണ് നായ ലൈഫ് സ്റ്റോക് ഇൻസ്പെക്ടറെ കടിച്ചത്
Dog attack: വാക്സിനേഷൻ എടുക്കുന്നതിനിടെ ലൈഫ് സ്റ്റോക് ഇൻസ്പെക്ടർക്ക് വളർത്ത് നായുടെ കടിയേറ്റു

പത്തനംതിട്ട: വാക്സിനേഷൻ എടുക്കുന്നതിനിടെ ലൈഫ് സ്റ്റോക് ഇൻസ്പെക്ടർക്ക് വളർത്ത് നായുടെ കടിയേറ്റു. റാന്നി പെരുന്നാട് പഞ്ചായത്തിലെ ലൈഫ് സ്റ്റോക്ക് ഇൻസ്പക്ടർ ആർഎസ് രാഹുലിനാണ് വളർത്തുനായുടെ കടിയേറ്റത്. പഞ്ചായത്ത് സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിനിടെയായിരുന്നു സംഭവം. ഇന്ന് പത്ത് മണിയോടെ വാക്സിൻ എടുക്കുന്നതിനിടെയാണ് നായ ലൈഫ് സ്റ്റോക് ഇൻസ്പെക്ടറെ കടിച്ചത്. അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ആറിന കർമ്മ പരിപാടിക്ക് രൂപം നൽകി. 

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാനായി ഇന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോ​ഗം ചെയ്യും. മാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ഇന്ന് യോഗത്തിൽ ചർച്ചയാകും.

ALSO READ: Stray dogs: കോട്ടയത്ത് തെരുവ് നായ്ക്കൾ ചത്ത നിലയിൽ; വിഷം നൽകി കൊന്നതെന്ന് സംശയം

വൈകുന്നേരം മൂന്ന് മണിക്ക് ഓണലൈനായാണ് യോഗം ചേരുന്നത്. തെരുവ് നായ നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനായി ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ തീരുമാനിച്ചിരുന്നു. കാറ്ററിംഗ്, ഹോട്ടൽ, മാംസ വ്യാപാരികൾ ഉൾപ്പടെയുള്ളവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഇതിന് മുന്നോടിയായാണ് തദ്ദേശതല യോഗം നടത്തുന്നത്.

കോട്ടയത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവം; പോലീസ് കേസെടുത്തു, നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

കോട്ടയം: കോട്ടയത്ത് കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തിയാണ് വെള്ളൂർ പോലീസ് കേസെടുത്തിരിക്കുന്നത്. നായകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. കടുത്തുരുത്തി മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന തെരുവ് നായ്ക്കളെ നാട്ടുകാർ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. കടുത്തുരുത്തിയിലും പെരുവയിലുമാണ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കൊന്നതാണെന്നാണ് സംശയം. കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായാണ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. അജ്ഞാതർ വിഷം വച്ച് നായ്ക്കളെ കൊന്നതാണ് എന്ന സംശയമാണ് ഉയരുന്നത്. നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയതിന് പിന്നാലെ മൃഗസ്‌നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, ഈ പ്രദേശങ്ങളിൽ  തെരുവുനായ ശല്യം അതിരൂക്ഷമാകുകയും നാട്ടുകാർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തെരുവ് നായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയവർ അലഞ്ഞുതിരിയുന്ന നായ്ക്കളെ മൃഗസ്നേഹികൾ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് നായ്ക്കളെ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്.

മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിലാണ് നായ്ക്കളെ തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. വളർത്തുമൃഗങ്ങളെയും, കുട്ടികളെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവായിരുന്നു. നായ്ക്കളെ ആരോ വിഷം നൽകി കൊന്നതാണെന്ന് മൃഗസ്‌നേഹികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News