Forest robbery case: തൃശൂർ അകമലയിൽ തേക്ക് മരങ്ങൾ മുറിച്ചതിൽ തെളിവ് നശിപ്പിക്കാൻ നീക്കം; തേക്ക് കുറ്റികൾക്ക് തീയിട്ടു, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

തെളിവ് നശിപ്പിക്കാനായാണ് തേക്ക് മരത്തിൻറെ കുറ്റികൾ തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 02:48 PM IST
  • മരംമുറിക്കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെയാണ് മുറിച്ച് മാറ്റിയ മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിക്കാൻ ശ്രമം നടന്നത്
  • ആറ്റൂർ പങ്ങാറപ്പള്ളിയിലാണ് കൂടുതലായി തേക്ക് മരങ്ങൾ മുറിച്ച് മാറ്റിയ കുറ്റികൾക്ക് തീയിട്ടതായി കണ്ടെത്തിയത്
  • റൂട്ട് പട്രോളിങ് നടത്തുമ്പോൾ മുറിച്ച് മാറ്റിയ മരങ്ങളുടെ കൃത്യമായ എണ്ണം മനസ്സിലാകും
  • ഇതിന് തടയിടാനാണ് മരക്കുറ്റികൾക്ക് തീയിട്ടതെന്നാണ് പ്രാഥമിക നി​ഗമനം
Forest robbery case: തൃശൂർ അകമലയിൽ തേക്ക് മരങ്ങൾ മുറിച്ചതിൽ തെളിവ് നശിപ്പിക്കാൻ നീക്കം; തേക്ക് കുറ്റികൾക്ക് തീയിട്ടു, അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

തൃശൂർ: തൃശൂർ അകമലയിൽ തേക്ക് മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിച്ച നിലയിൽ. റവന്യൂ ഉത്തരവിന്റെ (Revenue order) മറവിൽ മുറിച്ച മരങ്ങളുടെ കുറ്റികളാണ് തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചത്. തെളിവ് നശിപ്പിക്കാനായാണ് കുറ്റികൾ തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം (Investigation) ആരംഭിച്ചു.

മരംമുറിക്കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെയാണ് മുറിച്ച് മാറ്റിയ മരങ്ങളുടെ കുറ്റികൾ തീയിട്ട് നശിപ്പിക്കാൻ ശ്രമം നടന്നത്. ആറ്റൂർ പങ്ങാറപ്പള്ളിയിലാണ് കൂടുതലായി തേക്ക് മരങ്ങൾ മുറിച്ച് മാറ്റിയ കുറ്റികൾക്ക് തീയിട്ടതായി കണ്ടെത്തിയത്. റൂട്ട് പട്രോളിങ് നടത്തുമ്പോൾ മുറിച്ച് മാറ്റിയ മരങ്ങളുടെ കൃത്യമായ എണ്ണം മനസ്സിലാകും. ഇതിന് തടയിടാനാണ് മരക്കുറ്റികൾക്ക് തീയിട്ടതെന്നാണ് പ്രാഥമിക നി​ഗമനം. വനംവകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്

അതേസമയം, ഏഴ് പാസുകൾ ഉപയോ​ഗിച്ച് മുറിച്ച് കടത്തിയ തേക്കുതടികൾ കണ്ടെടുത്തിരുന്നു. ഈട്ടി തടികളും കണ്ടെടുത്തിട്ടുണ്ട്. വയനാട്ടിൽ മുട്ടിൽ മരംമുറിക്കേസിലും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവ് അവ​​ഗണിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സർക്കാർ ഉത്തരവിൻറെ (Government order) മറവിൽ വ്യാപകമായി മരം മുറി നടക്കുന്നുവെന്നാണ് ജില്ലാ കളക്ടർ അദീല അബ്ദുള്ള സംസ്ഥാന ലാൻറ് റവന്യൂ കമ്മീഷണർക്ക് കഴിഞ്ഞ ഡിസംബറിൽ കത്തയച്ചത്. പട്ടയ ഭൂമികളുടെ കസ്റ്റോഡിയനാണ് കമ്മീഷണർ. എന്നാൽ വിഷയത്തിൽ യാതൊരു മറുപടിയും ലഭിച്ചില്ല.

പിന്നീട് സംസ്ഥാന സർക്കാർ ഉത്തരവ്  പിൻവലിക്കാൻ മൂന്ന് മാസത്തോളം സമയം സമയമെടുത്തു. ഇതിനിടിയിൽ തന്നെ ഏതാണ്ട് 101 മരങ്ങളാണ് ഇതിനോടകം മുറിച്ച് കടത്തിയത്. മുട്ടിൽ മരംമുറിക്കേസ് ക്രൈംബ്രാഞ്ച് എ‍ഡിജിപി ശ്രീജിത്തിന്റെ (ADGP Sreejith) നേതൃത്വത്തിൽ അന്വേഷിക്കും. വനം-വിജിലൻസ് ഉദ്യോസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. ചീഫ് സെക്രട്ടറി വിപി ജോയ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വിവിധ വകുപ്പുകളുടെ അന്വേഷണത്തിൻറെ ഏകോപന ചുമതലയാണ് എഡിജിപിക്ക് നൽകിയിട്ടുള്ളത്.

ALSO READ: Muttil Tree Felling: മരം മുറി കളക്ട റുടെ മുന്നറിയിപ്പ് അവഗണിച്ച്, കത്തിന് സ‍ർക്കാ‍ർ മറുപടി നൽകിയില്ല

സർക്കാർ ഉത്തരവ് മറയാക്കി മരംമുറിക്കാൻ ​ഗൂഢാലോചന നടന്നോയെന്ന കാര്യത്തിൽ അന്വേഷണം നടത്തും. കർഷകരെ സഹായിക്കാനായാണ് ഉത്തരവ് പുറത്തിറക്കിയതെങ്കിലും അതിന്റെ മറവിൽ വൻ മരംകൊള്ള നടന്നതായാണ് കണ്ടെത്തൽ. ഇതിന് പിറകിൽ ഉദ്യോ​ഗസ്ഥരാണോ അതോ പുറത്ത് നിന്ന് ​ഗൂഢാലോചന ഉണ്ടായോ എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News