Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; ​ഗുരുതരാവസ്ഥയിലായിരുന്ന 3 പേർ മരിച്ചു, കുട്ടികൾ ചികിത്സയിൽ

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് 5 പേരെയും വീടിന് പുറത്തെടുത്തത്. മൂന്ന് പേരുടെ നില ​ഗുരുതരമാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 4, 2024, 12:51 PM IST
  • പുലർച്ചെ ഒരു മണിയോടെ വീട്ടിലെ ഒരു മുറിയിൽ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
  • അഞ്ച് പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Fire Accident: മലപ്പുറത്ത് വീടിന് തീപിടിച്ച സംഭവം; ​ഗുരുതരാവസ്ഥയിലായിരുന്ന 3 പേർ മരിച്ചു, കുട്ടികൾ ചികിത്സയിൽ

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്.  മൂന്നുപേര്‍ക്കും 90ശതമാനവും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവർ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും അപകടത്തിൽ പൊള്ളലേറ്റിരുന്നു. ഇവർ നിലവിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിത്തം കണ്ട് ഓടിവന്ന കുട്ടികള്‍ക്കും പരിക്കേൽക്കുകയായിരുന്നു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

Pappanamcode Fire: പാപ്പനംകോട് യുവതിയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ്; മണ്ണെണ്ണ കുപ്പി കണ്ടെത്തി, മരിച്ച രണ്ടാമത്തെയാൾ ആണ്‍സുഹൃത്ത്

തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായതിന് പിന്നിലെ ദുരൂഹത നീങ്ങി. സംഭവത്തിൽ രണ്ട് പേരാണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചത്. ബിനുവാണ് മരിച്ചതെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ബിനു സ്ഥാപനത്തിൽ മണ്ണെണ്ണ കൊണ്ടുവന്ന് അത് ഒഴിച്ച് കത്തിച്ചതാണ് പൊലീസ് പറയുന്നു. വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം വൈഷ്ണയും ബിനുവും ഒരുമിച്ചായിരുന്നു താമസം. എന്നാൽ കഴിഞ്ഞ 7 മാസമായി ഇവർ അകന്ന് താമസിക്കുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇവർ തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തി. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോടുള്ള സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്. രണ്ടാം നിലയിലായിരുന്നു സ്ഥാപനം. അതിനാൽ മുകളിലേക്ക് കയറി തീ കെടുത്താൻ നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന കാര്യത്തിൽ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പോലീസ് പരിശോധനയിൽ ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്ന് മനസിലായി. തുടർന്ന് വൈഷ്ണയുടെ സഹോദരനെ പൊലീസ് വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News