Tamilnadu Rain Alert : തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരാൻ സാധ്യത; 20 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 11:42 AM IST
  • ഇന്നും നാളെയുമായി 20 ജില്ലകളിലാണ് തമിഴ്‌നാട്ടിൽ റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്.
  • ചെന്നൈയിൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് രണ്ട് ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
  • ഈ ന്യുനമർദ്ദം വെസ്റ്റ് - നോർത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്.
Tamilnadu Rain Alert : തമിഴ്‌നാട്ടിൽ ശക്തമായ മഴ തുടരാൻ സാധ്യത; 20 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Chennai : പ്രളയം  (Flood) അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന തമിഴ്നാട്ടിൽ (Tamilnadu) അടുത്ത രണ്ട് ദിവസങ്ങൾ കൂടി ശക്തമായ മഴ (Heavy Rain) ഉണ്ടാകാൻ സാധ്യത . ഇതിനെ തുടർന്ന് ഇന്നും നാളെയുമായി 20 ജില്ലകളിലാണ് തമിഴ്‌നാട്ടിൽ റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് രണ്ട് ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദം ആയ സാഹചര്യത്തിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ഈ ന്യുനമർദ്ദം വെസ്റ്റ് - നോർത്ത് വെസ്റ്റ് പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ പോണ്ടിച്ചേരിയിലും, ആന്ധ്രാപ്രദേശിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: Tamil Nadu rains: 14 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 മരണം

വെള്ളപ്പൊക്കത്തിന് മുന്നോടിയായി, വെള്ളപ്പൊക്കത്തെയും മറ്റ് അടിയന്തര സാഹചര്യങ്ങളെയും കുറിച്ച് അധികാരികളെ അറിയിക്കാൻ തമിഴ്‌നാട് സർക്കാർ 434 'സൈറൺ ടവറുകൾ' സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ കണക്റ്റിവിറ്റിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ 50 പോർട്ടബിൾ സെല്ലുലാർ ഫോൺ ടവറുകൾ ക്രമീകരിച്ചിട്ടുണ്ട്.

ചെന്നൈയിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 46 ബോട്ടുകളും ജെസിബികളും മണ്ണുമാന്തി യന്ത്രങ്ങളും  വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ വെള്ളം കയറിയ പ്രദേശങ്ങളിൽ വെള്ളം വറ്റിക്കാനായി  500-ലധികം മോട്ടോർ പമ്പുകളും എത്തിച്ചിട്ടുണ്ട്. ഗ്രേറ്റർ ചെന്നൈ കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദിയാണ് വിവരം അറിയിച്ചത്.

ALSO READ:  Chennai rains | നാല് ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി; സർക്കാർ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം

നിലവിൽ സംസ്ഥാനത്ത് 169 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രളയത്തെ തുടർന്ന് വെള്ളം പൊങ്ങിയ 400 പ്രദേശങ്ങളിൽ 216 പ്രദേശങ്ങൾ ഇതിനോടകം വൃത്തിയാക്കി കഴിഞ്ഞു. കൂടാതെ വെള്ളം കയറിയ 16 സബ്‌വേ സ്റ്റേഷനുകളിൽ 14 എണ്ണവും വിര്ത്തിയാക്കി കഴിഞ്ഞു. ഈ സാഹച്ചര്യത്തിൽ 'അമ്മ കാന്റീനിൽ നിന്ന് ഏവർക്കും സൗജന്യ ഭക്ഷണവും നൽകുന്നുണ്ട്.

ALSO READ: Chennai Flood: ചെന്നൈയില്‍ നാശം വിതച്ച് റെക്കോർഡ് മഴ, സാധാരണ ജനജീവിതം നിശ്ചലം... ചിത്രങ്ങൾ കാണാം  

കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം ദുരിത ബാധിതരുടെ പരാതികൾ നേരിട്ട് കേട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

മിക്ക പ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം തടസപ്പെട്ടു. NDRFന്റെ രണ്ട് സേനകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. തഞ്ചാവൂർ, കൂഡല്ലൂർ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്നാണ് തമിഴ്നാട്ടിൽ ശക്തമായി മഴ പെയ്യുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News