INS Visakhapatnam | ഐഎൻഎസ് വിശാഖപട്ടണം നാളെ കമ്മീഷൻ ചെയ്യും

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്യുക.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 01:15 PM IST
  • 163 മീറ്റർ നീളവും 7400 ടണ്ണിലധികം സ്ഥാനചലനവുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്ട്രോയർ കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം
  • കപ്പലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിരീക്ഷണങ്ങൾ തുടരുമെന്ന് കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ബീരേന്ദ്ര സിംഗ് ബെയ്ൻസ് പറഞ്ഞു
  • ഓൺബോർഡ് മെഷിനറികൾ, വിവിധ ഓക്സിലറികൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്
  • പ്രോജക്ട്-75 വേലയുടെ നാലാമത്തെ അന്തർവാഹിനി നാല് ‌ദിവസത്തിന് ശേഷം കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്
INS Visakhapatnam | ഐഎൻഎസ് വിശാഖപട്ടണം നാളെ കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: പ്രോജക്ട് 15 ബിയുടെ ആദ്യ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് വിശാഖപട്ടണം നാളെ കമ്മീഷൻ ചെയ്യും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലാണ് നാവികസേനയുടെ ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്യുക.

163 മീറ്റർ നീളവും 7400 ടണ്ണിലധികം സ്ഥാനചലനവുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്ട്രോയർ കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. കമ്മീഷൻ ചെയ്താലും കപ്പലിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള നിരീക്ഷണങ്ങൾ തുടരുമെന്ന് ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ബീരേന്ദ്ര സിംഗ് ബെയ്ൻസ് പറഞ്ഞു.

ALSO READ: ഐഎന്‍എസ് ഖണ്ഡേരി നാളെ രാജ്യത്തിന്‌ സമര്‍പ്പിക്കും

ഓൺബോർഡ് മെഷിനറികൾ, വിവിധ ഓക്സിലറികൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. സൂപ്പർസോണിക് ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽ നിന്നും വായുവിലേക്കും മിസൈലുകൾ, ഇടത്തരം-ഹ്രസ്വദൂര തോക്കുകൾ, അന്തർവാഹിനി വിരുദ്ധ റോക്കറ്റുകൾ, നൂതന ഇലക്ട്രോണിക് യുദ്ധ, ആശയവിനിമയ സ്യൂട്ടുകൾ എന്നിവയുൾപ്പെടെ വിവിധതരം ആയുധങ്ങളും സെൻസറുകളും ഐഎൻഎസിനെ ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്ട്രോയർ കപ്പലുകളിൽ ഒന്നാക്കി മാറ്റുന്നുവെന്നും ബീരേന്ദ്ര സിം​ഗ് ബെയ്ൻസ് പറഞ്ഞു.

പ്രോജക്ട്-75 വേലയുടെ നാലാമത്തെ അന്തർവാഹിനി നാല് ‌ദിവസത്തിന് ശേഷം കമ്മീഷൻ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ 25 ന് നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് അന്തർവാഹിനി കമ്മീഷൻ ചെയ്യുമെന്ന് നേവി വൈസ് ചീഫ് അറിയിച്ചു. വെസ്റ്റേൺ നേവൽ കമാൻഡിന്റെ അന്തർവാഹിനി കപ്പലിൽ ഈ അന്തർവാഹിനി ചേരും. വേല ഭൂരിഭാ​ഗം പരീക്ഷണങ്ങളും പൂർത്തിയാക്കി, യുദ്ധ സജ്ജവും പ്രവർത്തന സജ്ജവുമാണെന്ന് നേവി വ്യക്തമാക്കി.

ALSO READ: ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടുത്തം: നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

ഇന്ത്യയ്ക്ക് ആവശ്യമായ പ്രതിരോധ ഉൽപ്പന്നങ്ങളുടെ 90 ശതമാനവും ഉടൻ തന്നെ രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച പറഞ്ഞു. 2024-2025 ഓടെ അഞ്ച് ബില്യൺ യുഎസ് ഡോളറിന്റെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നും രാജ്നാഥ് സിം​ഗ് വ്യക്തമാക്കി.

നേരത്തെ, 65-70 ശതമാനം പ്രതിരോധ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ, ആത്മ നിർഭർ പദ്ധതിയുടെ ഭാ​ഗമായി, പ്രതിരോധ ഉൽപ്പന്നങ്ങളുടെ 65 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടവയാണ്. മുൻപ് പ്രതിരോധ ഉത്പന്നങ്ങൾ കൂടുതലും കയറ്റുമതി ചെയ്യുകയായിരുന്നെങ്കിൽ ഇപ്പോൾ 70 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News