ഒരു കുടുംബത്തിലെ മൂന്ന്പേർ കത്തിക്കരിഞ്ഞ നിലയില്‍; വിവാഹത്തിന് പങ്കെടുത്ത ശേഷം ഇന്നലെ രാത്രി മടങ്ങിയെത്തിയ കുടുംബം

വരുടേയും മൃതദേഹം  കത്തിക്കരിഞ്ഞ നിലയായിരുന്നു.വീടിനു മുകളിലെ ബാൽക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 11:05 AM IST
  • ബന്ധുവിന്റെ വിവാഹം പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്
  • സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു
  • എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
ഒരു കുടുംബത്തിലെ മൂന്ന്പേർ കത്തിക്കരിഞ്ഞ നിലയില്‍; വിവാഹത്തിന് പങ്കെടുത്ത ശേഷം ഇന്നലെ രാത്രി മടങ്ങിയെത്തിയ കുടുംബം

തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്ന്പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ 28 വയസുള്ള ഷഫീന, മക്കളായ മൂന്നു വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരേയാണ് മരിച്ചത്. മൂവരുടേയും മൃതദേഹം  കത്തിക്കരിഞ്ഞ നിലയായിരുന്നു.വീടിനു മുകളിലെ ബാൽക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്.

ബന്ധുവിന്റെ വിവാഹം പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്.സംഭവം നടക്കുമ്പോൾ ഭർത്താവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു.വിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നത് എന്ന് കരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറി കാർ പോർച്ചിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എരുമപ്പെട്ടി പോലീസും സയന്‍റിഫിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.റാസൽഖൈമയിൽ ജോലിചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ്  ഹാരിസ് ആറുമാസം മുമ്പാണ് നാട്ടിൽ അവധിക്കെത്തി തിരിച്ചു പോയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News