Crime News : കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

Kattappana Murder Case : വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2022, 02:01 PM IST
  • നിർമ്മല സിറ്റി സ്വദേശി രാജു ആണ് മരിച്ചത്. 47 വയസായിരുന്നു.
    സംഭവത്തെ തുടർന്ന് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
  • കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്.
  • വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
 Crime News : കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു . നിർമ്മല സിറ്റി സ്വദേശി രാജു ആണ് മരിച്ചത്. 47 വയസായിരുന്നു.  സംഭവത്തെ തുടർന്ന് പൊലീസ് രണ്ടു പേരെ അറസ്റ്റ്  ചെയ്തു. കൗന്തി സ്വദേശി ഹരികുമാർ വാഴവര സ്വദേശി ജോബി എന്നിവർ ആണ് പിടിയിലായത്. വാഹനം അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ട ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

 രാജുവിന്റെ മകൻ രാഹുൽ ഹരികുമാറിന്റെ ബൈക്ക് ഒരു യാത്രക്കായി എടുത്തിരുന്നു. യാത്രക്കിടെ വാഹനത്തിന് കേടുപാട് പറ്റി . ഇത് അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്ന് രാഹുലും അച്ഛൻ രാജുവും സമ്മതിച്ചിരുന്നു. എന്നാൽ ഇത് വൈകിയതോടെയാണ് ഹരികുമാറും ജോബിയും ഇവരുടെ വീട്ടിലെത്തിയത്. വാക്ക് തർക്കത്തിനിടെയാണ് രാജുവിന് പരിക്കേറ്റത് .

ALSO READ: Crime News : നെടുമങ്ങാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാ‍ർ പരിക്കേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ത‍ർക്കത്തിനിടെ ഹരികുമാറിനും പരിക്കേറ്റു. പൊലീസ് പിടികൂടിയ ഹരികുമാറിനെ പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ജോബിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News