Kalamassery Blast Case: പ്രതി ഡൊമിനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും

Kalamassery Blast Case: അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാന്നും ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണെന്നുമാണ് സൂചന.

Written by - Ajitha Kumari | Last Updated : Nov 13, 2023, 07:33 AM IST
  • കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്നത്തോടെ അന്വേഷണ സംഘം പൂർത്തിയാക്കും
  • സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുളളത്
Kalamassery Blast Case:  പ്രതി ഡൊമിനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്നത്തോടെ അന്വേഷണ സംഘം പൂർത്തിയാക്കും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുളളത്. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Also Read: യുവാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയിൽ

അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാന്നും ഡൊമിനിക്കിന്റെ വിദേശ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച് വരുകയാണെന്നുമാണ് സൂചന. വിവിധയിടങ്ങളിലെ തെളിവെടുപ്പിൽ പ്രതി തന്നെ പോലീസിനെ തെളിവുകൾ കണ്ടെത്താൻ സഹായിച്ചിരുന്നു. ഡൊമനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് അന്വേഷണ സംഘം പൂർത്തികരിച്ചത്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽ തുടരുന്ന ചിലരോട് തനിക്ക് വിരോധം ഉണ്ടായിരുന്നതായും ഡൊമിനിക്ക് മൊഴി നൽകിയിരുന്നു.

Also Read: മഹാദേവന് പ്രിയം ഈ രാശിക്കാരോട്; നിങ്ങളും ഉണ്ടോ!

ഒക്ടോബർ 29 ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കുന്ന സമയം രണ്ടായിരത്തിലധികം പേരാണ് ഹാളിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News