ഓലാട്ട് തമ്പാൻ്റെ മരണം: സിപിഎമ്മിനെതിരെ ആയുധമാക്കാൻ കെ സുരേന്ദ്രൻ!

ഈ കേസിൽ ഉന്നത സിപിഎം നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.   

Last Updated : Jun 12, 2020, 07:53 PM IST
ഓലാട്ട് തമ്പാൻ്റെ മരണം: സിപിഎമ്മിനെതിരെ ആയുധമാക്കാൻ കെ സുരേന്ദ്രൻ!

തിരുവനന്തപുരം: കാസർകോട്ടെ സിപിഎം പാർട്ടി ഗ്രാമമായ ഓലാട്ട് കോളനിയിലെ തമ്പാൻ്റെ മരണം സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ ബി ജെ പി.  തമ്പാന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടും ശരിയായ രീതിയിൽ അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് സിപിഎമ്മിൻ്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.

Also read: മോദി 2.0 ഒരുവര്‍ഷം;കേരളത്തില്‍ ജൂണ്‍ 16 ന് ബിജെപിയുടെ വെര്‍ച്വല്‍ റാലി!

ഈ കേസിൽ ഉന്നത സിപിഎം നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപകനായ ഒരു സിപിഎം നേതാവിൻ്റെ മർദ്ദനത്തെ തുടർന്നാണ് തമ്പാൻ മരിച്ചതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി കൊടുത്തിരുന്നത്. എന്നാൽ ആ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു അന്വേഷണവും നടന്നിട്ടില്ല. സിപിഎം ഗ്രാമമായി അറിയപ്പെടുന്ന ഓലാട്ട് കോളനിയിൽ സിപിഎമ്മിൻ്റെ ഭരണമാണ് നടക്കുന്നത്. മറ്റു ചിന്താഗതിയുള്ളവരെ പീഡിപ്പിക്കുന്ന സമീപനമാണ് സിപിഎം പിന്തുടരുന്നത്.

Also read: ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ നിയമം ഉടന്‍!

സിപിഎം നിയന്ത്രണത്തിൽ പോലീസ് സംവിധാനമുള്ളപ്പോൾ തമ്പാൻ്റെ ദുരൂഹ മരണത്തിൻ്റെ അന്വേഷണം ശരിയായ രീതിയിൽ നടക്കില്ലെന്ന ഭയം ബന്ധുക്കൾക്കും പ്രദേശവാസികൾക്കും ഉണ്ട്. സിപിഎം തന്നെയാണ് കോടതിയും പോലീസുമെന്ന് നേതാക്കൾ തന്നെ പ്രഖ്യാപിക്കുന്ന കാലത്ത് ശരിയായ നിയമ നിർവഹണം ഉണ്ടാകില്ലെന്ന ആശങ്കയും സാധാരണക്കാർക്കുണ്ടെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആയതിനാൽ സമ്മർദ്ദത്തിന് വഴങ്ങാതെ തമ്പാൻ്റെ മരണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാകുകയും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Trending News