ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത,മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത . മൂന്ന് ജില്ലകളിൽ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളിലാണ്  യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട് .മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട മഴയ്ക്ക് കാരണം . കേരളത്തിന്റെ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല .

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 07:30 AM IST
  • ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • മൂന്ന് ജില്ലകളിൽ യെല്ലേ അലേർട്ട്
  • ഇടിമിന്നലിനും സാധ്യത
ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത,മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത . മൂന്ന് ജില്ലകളിൽ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളിലാണ്  യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട് .മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട മഴയ്ക്ക് കാരണം . കേരളത്തിന്റെ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല .

മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട് . ഉച്ചയ്ക്ക് ഇടിമിന്നലിനും സാധ്യതയുണ്ട് .ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട് . ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം . ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമന്നും നിർദേശം .

അന്തരീക്ഷം മേഘാവൃതമാണങ്കിൽ തുറസായ സ്ഥലത്തും ടറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം . ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല . മലയോരമേഖലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News